BUSINESS

അനധികൃത വായ്പ ആപ്പുകള്‍ക്ക് പൂട്ട് വീഴും; നിയന്ത്രണം കടുപ്പിക്കാന്‍ ആര്‍ബിഐ

ദില്ലി: ഡിജിറ്റല്‍ വായ്പാ ആപ്പുകളെ നിയന്ത്രിക്കാനോരുങ്ങി റിസര്‍വ് ബാങ്ക്. അനധികൃത ആപ്പുകള്‍ മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി വായ്പ നല്‍കുന്ന സ്ഥാപനങ്ങള്‍ അവരുടെ ഡിജിറ്റല്‍ ലെന്‍ഡിംഗ് ആപ്പുകള്‍ ആര്‍ബിഐക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് നിര്‍ദേശിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ആരംഭിച്ച ധന നയ യോഗം അവസാനിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ആര്‍ബിഐ ഗവര്‍ണര്‍.
കൂണുപോലെ മുളച്ചുപൊന്തുന്ന വായ്പ ആപ്പുകള്‍ക്കുള്ള കൂച്ചു വിലങ്ങായിരുക്കും ആര്‍ബിഐയുടെ പുതിയ നടപടി. വായ്പ അനുവദിക്കുന്ന സ്ഥാപനങ്ങള്‍ അവരുടെ ഡിജിറ്റല്‍ ലെന്‍ഡിംഗ് ആപ്പുകളെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുകയും അപ്ഡേറ്റ് ചെയ്യുകയും വേണമെന്നാണ് ആര്‍ബിഐയുടെ നിര്‍ദേശം. അനധികൃതമായി വായ്പ നല്‍കുന്ന ആപ്പുകള്‍ തിരിച്ചറിയാന്‍ ഈ നടപടി ഉപഭോക്താക്കളെ സഹായിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
യുപിഐ വഴിയുള്ള നികുതി അടയ്ക്കുന്നതിനുള്ള ഇടപാട് പരിധി 5 ലക്ഷം രൂപയായി ഉയര്‍ത്തുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്. ആര്‍ബിഐയുടെ പുതിയ തീരുമാനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് നികുതിയില്‍ നിന്നും രക്ഷ നേടാം. അതായത് ചുരുക്കി പറഞ്ഞാല്‍, യുപിഐ നികുതി അടവ് പരിധി നിലവിലെ ഒരു ലക്ഷം രൂപ ആകുമ്പോള്‍ ഉപയോക്താക്കള്‍ ഇതില്‍ കൂടുതല്‍ പണം കൈമാറുമ്പോള്‍ നികുതി നല്‍കേണ്ടതായി വരുമായിരുന്നു. എന്നാല്‍ പരിധി ആര്‍ബിഐ 5 ലക്ഷം രൂപയായി ഉയര്‍ത്തുമ്പോള്‍, 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് മാത്രം ഉപയോക്താക്കള്‍നികുതി നല്‍കിയാല്‍ മതി. അതായത് ഈ പരിധിക്ക് താഴെയുള്ള ഇടപാടുകള്‍ നികുതി രഹിതമായിരിക്കും.

Related Articles

Back to top button