BREAKINGKERALA
Trending

അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് സി.പി മൊയ്തീനെ കണ്ണൂരിലെ വിവിധിടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ്

കണ്ണൂര്‍: അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് സി.പി മൊയ്തീനെ ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ കേളകം പോലീസ് സ്റ്റേഷന്റെ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. ആലപ്പുഴയില്‍ നിന്നാണ് കഴിഞ്ഞ ദിവസം സി.പി മൊയ്തീനെ അറസ്റ്റ് ചെയ്തത്.
മാവോയിസ്റ്റ് നേതാവ് സി.പി.മൊയ്തീനെ കേളകം പോലീസ് സ്റ്റേഷന്‍ പരിധിയിലെ അമ്പായത്തോട്, മേലെ പാല്‍ ചുരം, താഴെ പാല്‍ ചുരം, രാമച്ചി എന്നിവിടങ്ങളില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. എറണാകുളത്ത് നിന്നും കനത്ത സുരക്ഷയില്‍ ചൊവ്വാഴ്ച്ച രാവിലെ 11.30ഓടെയോടെയാണ് കൊട്ടിയൂര്‍ അമ്പായത്തോട്ടിലെത്തിച്ചത്. സി.പി.മൊയ്തീന്‍ ഉള്‍പ്പെടെയുള്ള മാവോയിസ്റ്റുകള്‍ക്കെതിരെ കേളകം പോലീസ് സ്റ്റേഷനില്‍ നിരവധി കേസുകളുണ്ട്. ഇതില്‍ ഭീകര വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കുന്ന കേസുകളിലാണ് തെളിവെടുപ്പുണ്ടായത്.
അമ്പായത്തോട് പോസ്റ്റര്‍ പതിച്ച കേസിലും, കേളകം പഞ്ചായത്തംഗം സജീവനെ രാമച്ചിയിലെ വീട്ടില്‍ കയറി അക്രമിച്ച കേസിലുമാണ് കേളകത്ത് തെളിവെടുപ്പ് നടത്തിയത്. പഞ്ചായത്തംഗം സജീവന്‍ പാലുമ്മിയെ രാമച്ചിയിലെ വീട്ടിലെത്തി അക്രമിച്ച മാവോയിസ്റ്റ് സംഘത്തില്‍ മൊയ്തീനും ഉള്‍പ്പെട്ടിരുന്നു. ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ കസ്റ്റഡിയില്‍ കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. രണ്ടരയോടെ അന്വേഷണ സംഘം പ്രതിയുമായി എറണാകുളത്തേക്ക് മടങ്ങി.

Related Articles

Back to top button