ഇന്ത്യയില്‍ ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്കും ന്യൂസ് പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരേ നടനും സംവിധായകനുമായ മുരളി ഗോപി പ്രതികരിക്കുന്നു. സർഗാത്മകതയെ നിയന്ത്രിക്കാനുള്ള സർക്കാർ ശ്രമങ്ങൾക്കെതിരേ എല്ലാവരും രംഗത്തുവരണെമന്നും അദ്ദേഹം ആവശ്യം ഉന്നയിക്കുകയുണ്ടായി. രാഷ്ട്രീയ അജണ്ട, പ്രത്യയശാസ്ത്ര പ്രചരണം എന്നിവയിൽ നിന്ന് സൃഷ്ടിപരമായ ഉള്ളടക്കങ്ങളെ സംരക്ഷിക്കേണ്ടത് ഏതൊരു ജനാധിപത്യത്തിലും പരമപ്രധാനമാണ്. ഏതൊരു ക്രിയേറ്റീവ് പ്ലാറ്റ്ഫോമിലും കലാപ്രവർത്തനങ്ങളെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ തടയേണ്ടതാണ്. ആവശ്യമെങ്കിൽ ഇതിനായി നിയമ പോരാട്ടം നടത്തണമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിക്കുകയുണ്ടായി.
ഇന്ത്യയില്‍ ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്കും ന്യൂസ് പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാറാണ് തീരുമാനിക്കുകയുണ്ടായത്. ഇവയെ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാക്കി കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. വിജ്ഞാപനത്തിൽ പ്രസിഡന്റ് രാംനാഥ് കോവിന്ദ് തിങ്കളാഴ്ച ഒപ്പുവെച്ചു. ഇതോടെ കേന്ദ്രസർക്കാർ ചട്ടങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കും ബാധകമാക്കുന്നതാണ്.