BREAKINGKERALA
Trending

കുട്ടികളുടെ സീറ്റ് വിഷയത്തില്‍ ഗണേഷ് കുമാറിനെതിരെ ഉദ്യോഗസ്ഥന്റെ രൂക്ഷ വിമര്‍ശനം, വിവാദമായതോടെ മാപ്പ് പറഞ്ഞു

തിരുവനന്തപുരം: കാറില്‍ കുട്ടികളുടെ സീറ്റ്, സീറ്റ് ബെല്‍റ്റ് നിര്‍ദേശത്തില്‍ ഗതാഗത മന്ത്രി ഗണേഷ് കുമാറിനെതിരെ ഫേസ്ബുക്കില്‍ കുറിപ്പിട്ട നാറ്റ്പാക് ഉദ്യോഗസ്ഥന്‍ മാപ്പ് പറഞ്ഞു. സോഷ്യല്‍മീഡിയയിലൂടെയാണ് മാപ്പ് പറഞ്ഞത്. നാറ്റ്പാക്കിലെ ഹൈവേ എന്‍ജീനീയറിങ് ഡിവിഷന്‍ സീനിയര്‍ സയന്റിസ്റ്റ് സുബിന്‍ ബാബുവാണ് മന്ത്രിയെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം കുറിപ്പിട്ടത്.
‘സീറ്റ് ബെല്‍റ്റുമായി ബന്ധപ്പെട്ട ലേഖനത്തില്‍ ഒരു തെറ്റായ പരാമര്‍ശം വന്നുപോയി. അതില്‍ ആരെയും കളിയാക്കുകയോ അധിക്ഷേപിക്കുകയോ ഉദ്ദേശം ഉണ്ടായിരുന്നില്ല. എന്നിരുന്നാലും ഒഴിവാക്കാമായിരുന്ന ഒരു പരാമര്‍ശം വന്നുപോയതില്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു. ഞാന്‍ മൂലം ആര്‍ക്കെങ്കിലും കളങ്കം വന്നുപോയിട്ടുണ്ടേല്‍ നിരുപാധികം എന്നോട് ക്ഷമിക്കണം എന്ന് അപേക്ഷിക്കുന്നു. മേലില്‍ ഈ വിധം ആവര്‍ത്തിക്കാതിരിക്കാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ക്ഷമ ചോദിക്കുന്നു’- ഇദ്ദേഹം കുറിച്ചു.
കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ മന്ത്രി ഉദ്യോഗസ്ഥരെ അടച്ചാക്ഷേപിച്ചെന്നായിരുന്നു ഇദ്ദേഹത്തിന്റെ വിമര്‍ശനം. ലവലേശം വിവരമിലല്ലാത്ത തലപ്പത്തിരിക്കുന്നവര്‍ മറ്റുള്ളവരുടെ മുന്നില്‍വെച്ച് രാഷ്ട്രീയ ലാഭത്തിനും ഈഗോ കാണിക്കാനും ആക്ഷേപിക്കുന്നത് കണ്ടെന്ന് ഇയാള്‍ കുറിച്ചു. താനെന്ത് പൊട്ടനാടോ എന്ന് തിരിച്ചു ചോദിക്കാതെ അവരല്ലെവാരും അപമാനം സഹിച്ചത് തേജോവധം ചെയ്യുമെന്ന് പേടിച്ചിട്ടാണെന്നും സുബിന്‍ കുറിച്ചിരുന്നു. അളമുട്ടിയാല്‍ നീര്‍ക്കോലിയും കടിക്കുമെന്ന് പൊട്ടത്തരം വിളിച്ചുപറയുന്നവര്‍ ഓര്‍ക്കണം. ഇരിക്കുന്ന സീറ്റിന് വിലയുള്ളത് കൊണ്ടാണ് ഉദ്യോഗസ്ഥര്‍ അപമാനം സഹിച്ചതെന്നും ഇദ്ദേഹം കുറിച്ചു. മന്ത്രിക്കെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു വിമര്‍ശനം. കുറിപ്പ് പിന്നീട് പിന്‍വലിച്ചു.

Related Articles

Back to top button