BREAKINGNATIONAL

ഡോക്ടര്‍മാരായ 6 സുഹൃത്തുക്കള്‍ക്ക് ലോണും പണം കടമായും നല്‍കിയ ബാങ്ക് മാനേജര്‍ കനാലില്‍ മരിച്ച നിലയില്‍

മുക്ത്‌സര്‍: കനാലില്‍ നിന്ന് കണ്ടെത്തിയ കാറില്‍ ബാങ്ക് മാനേജറുടെ മൃതദേഹം. ആറ് ഡോക്ടര്‍മാര്‍ക്കെതിരെ കേസ്. ചണ്ഡിഗഡിലെ മുക്ത്‌സറിലാണ് സംഭവം. ശനിയാഴ്ചയാണ് മുക്ത്‌സര്‍ സ്വദേശികളായ ആറ് ഡോക്ടര്‍മാര്‍ക്കെതിരെ കൊലപാതകത്തിന് ശനിയാഴ്ചയാണ് കേസ് എടുത്തത്. മുക്ത്‌സര്‍ കനാലില്‍ നിന്ന് 39കാരനും സെന്‍ട്രെല്‍ ബാങ്ക് ഓഫ് ഇന്ത്യയിലെ മാനേജരുമായ സിമ്രാന്‍ദീപ് സിംഗ് ബ്രാര്‍ എന്ന യുവാവിന്റെ മൃതദേഹം കാറിനുള്ളില്‍ നിന്ന് ലഭിച്ചത്. ഒക്ടോബര്‍ 16നാണ് ഡോക്ടര്‍ സുഹൃത്തിനൊപ്പം പുറത്ത് പോയ ഭര്‍ത്താവ് തിരികെ എത്തിയില്ലെന്ന 39കാരന്റെ ഭാര്യയുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് 39കാരന്റെ മൃതദേഹം കനാലില്‍ മറിഞ്ഞ കാറിനുള്ളില്‍ നിന്ന് കണ്ടെത്തിയത്.
ഭുല്ലാറിലെ കനാലില്‍ നിന്നാണ് കനാലില്‍ നിന്ന് കാറിനുള്ളില്‍ നിന്ന് 39കാരന്റെ മൃതദേഹം കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് 39കാരന്റെ ഭാര്യ സന്ധു ഹോസ്പിറ്റലിലെ സന്‍ദീപ് സന്ധു, ഒപ്മിന്ദര്‍ സിംഗ് വിര്‍ക്, അമ്‌നിന്ദര്‍ സിംഗ് സന്ധു, സുഖ്മനി കണ്ണാശുപത്രിയിലെ മഹേഷിന്ദര്‍ സിംഗ്, ഗുര്‍പ്രീത് സിംഗ്, കാകു സന്ധു, റിങ്കു ഭവ എന്നി ഡോക്ടര്‍മാര്‍ക്കെതിരെ പരാതി നല്‍കിയത്.
ഗൂഡാലോചന, കൂട്ടമായുള്ള കൊലപാതകം, നിയമവിരുദ്ധമായി ആള്‍ക്കൂട്ടം ചേരുക അടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ആറ് ഡോക്ടര്‍മാരും 39കാരന്റെ പരിചയക്കാര്‍ ആയിരുന്നു. സ്ഥിരമായി ഇവര്‍ കൂടിക്കാഴ്ചകള്‍ നടത്തുകയും ചെയ്തിരുന്നു. കാകു സന്ധുവിന്റെ ബംഗ്‌ളാവിലായിരുന്നു ഇവര്‍ പതിവായി പാര്‍ട്ടികള്‍ നടത്തിയിരുന്നത്. കാകു സന്ധു 39കാരനില്‍ നിന്ന് നാല് ലക്ഷം രൂപ കടമായും മറ്റുള്ള ഡോക്ടര്‍മാര്‍ 39കാരന്‍ മാനേജറായിരുന്ന സമയത്ത് ബാങ്ക് ലോണുകളും എടുത്തിരുന്നു. അടുത്തിടെ ബാങ്കിലെ തിരിച്ചടവുകള്‍ മുടങ്ങുകയും കടം വാങ്ങിയ പണത്തേക്കുറിച്ച് വിവരം ഒന്നും ലഭിക്കാതെ വന്നതും 39കാരനും ഡോക്ടര്‍മാരും തമ്മില്‍ തര്‍ക്കമുണ്ടാകാന്‍ കാരണമായിരുന്നു.
ഒക്ടോബര്‍ 16ന് കാകു സന്ധുവുമായി കടം വാങ്ങിയ പണത്തേ ചൊല്ലി 39കാരന്‍ തര്‍ക്കിച്ചിരുന്നു. വൈകുന്നേരം കാകുവിനെ കാണാനായി വീട്ടില്‍ നിന്ന് പോയ 39കാരനെ കാണാതാവുകയായിരുന്നു. രാത്രി 11 മണിക്ക് ഭാര്യയോട് രണ്ട് മണിക്കൂറിനുള്ളില്‍ മടങ്ങിവരുമെന്നും 39കാരന്‍ വിശദമാക്കിയിരുന്നു. പുലര്‍ച്ചെ 2 മണിയായിട്ടും ഭര്‍ത്താവ് മടങ്ങി എത്താതിരുന്നതോടെ യുവതി സന്ദീപ് സന്ധുവിനെ ഫോണില്‍ വിളിച്ചപ്പോള്‍ ബാങ്ക് മാനേജര്‍ ഉറങ്ങിയെന്നായിരുന്നു ലഭിച്ച മറുപടി. കാകു സന്ധുവിനെ വിളിച്ചപ്പോള്‍ ഭക്ഷണം കഴിക്കാന്‍ ധാബയില്‍ പോയിരിക്കുകയാണെന്നാണ് ലഭിച്ച മറുപടി. ഇതോടെയാണ് ഭാര്യക്ക് സംശയം തോന്നിയത്.
പിന്നാലെയാണ് 39കാരന്റെ പിതാവ് പൊലീസില്‍ പരാതിപ്പെട്ടത്. ബാങ്ക് മാനേജറുടെ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കനാലില്‍ നിന്ന് വാഹനം കണ്ടെത്തിയത്. സംഭവത്തില്‍ കേസ് എടുത്തെങ്കിലും അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല.

Related Articles

Back to top button