BREAKINGNATIONAL

‘ഡോക്ടറെ വെടിവച്ച് കൊന്നതിന് പിന്നില്‍ നഴ്‌സിന്റെ ഭര്‍ത്താവെന്ന് മൊഴി’; പിടിയിലായ ആളുടെ മൊഴി വിശദീകരിച്ച് പൊലീസ്

ദില്ലി: ദില്ലി കാളിന്ദികുഞ്ചില്‍ ഡോക്ടറെ ആശുപത്രിക്ക് ഉള്ളില്‍ കയറി വെടിവെച്ചു കൊന്ന സംഭവത്തില്‍ ഒരാള്‍ പൊലീസ് പിടിയില്‍. 50വയസുകാരനായ യുനാനി ഡോക്ടറെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് സ്ഥാപനത്തിലെ ഒരു നഴ്‌സിന്റെ ഭര്‍ത്താവാണെന്നാണ് പിടിയിലായ ആളുടെ മൊഴിയെന്ന് പൊലീസ് പറയുന്നു. രണ്ട് കൌമാരക്കാരാണ് ഡോക്ടറെ ആശുപത്രിക്കുള്ളില്‍ വച്ച് വെടിവച്ച് കൊലപ്പെടുത്തിയത്. ഡോക്ടറിന് നഴ്‌സുമായി വഴിവിട്ട ബന്ധമുണ്ടെന്ന സംശയത്തിലായിരുന്നു ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പിടിയിലായിട്ടുള്ളയാള്‍ മൊഴി നല്‍കിയിട്ടുള്ളത്.
ഡോക്ടറെ കൊലപ്പെടുത്തിയാല്‍ മകളെ വിവാഹം ചെയ്ത് നല്‍കാമെന്നും ഇയാള്‍ വാഗ്ദാനം ചെയ്തതായാണ് പിടിയിലായ ആള്‍ മൊഴി നല്‍കിയിട്ടുള്ളതെന്നാണ് ദില്ലി പൊലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. നഴ്‌സിന്റെ ഭര്‍ത്താവിന്റെ എടിഎമ്മില്‍ നിന്ന് പണവും ഇയാള്‍ പിന്‍വലിച്ചതായും മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. നവമാധ്യമങ്ങളിലൂടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയേക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. 2024ലെ ആദ്യ കൊലപാതകം എന്ന് തോക്കുമായി അലറി ബഹളം വയ്ക്കുന്ന കൌമാരക്കാരന്റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ട് ഇത്തരത്തിലാണ് പൊലീസിന് കിട്ടുന്നത്.
വ്യാഴാഴ്ചയാണ് ദില്ലിയിലെ നിമ ആശുപത്രിയിലെ ഡോക്ടര്‍ ജാവേദ് അക്തര്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. ആശുപത്രിയില്‍ ചികിത്സക്ക് എത്തിയവരാണ് ഡോക്ടര്‍ക്കെതിരെ വെടിയുതിര്‍ത്തത്. കാളിന്ദി കുഞ്ചിലെ നിമ ആശുപത്രിയില്‍ പതിവ് പോലെ ഡ്യൂട്ടിലായിരുന്ന ഡോക്ടര്‍ ജാവേദ് അക്തറിനെ പരിക്കുകളോടെ രണ്ടുപേര്‍ ചികില്‍സയ്‌ക്കെന്ന പേരില്‍ എത്തിയ കൌമാരക്കാരാണ് ആക്രമിച്ചത്. ശബ്ദം കേട്ട് പ്രദേശവാസികള്‍ ഓടിയെത്തിയപ്പോഴേക്കും പ്രതികള്‍ ഓടി രക്ഷപ്പെട്ടിരുന്നു.

Related Articles

Back to top button