BREAKINGNATIONAL

നാലാമത്തെ കുട്ടിയും പെണ്ണ്; കുറ്റപ്പെടുത്തല്‍ ഭയന്ന് നവജാതശിശുവിനെ അമ്മ കഴുത്തുഞ്ഞെരിച്ച് കൊന്നു

ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഖയാലയില്‍ ആറുദിവസം പ്രായമായ കുഞ്ഞിനെ അമ്മ കഴുത്തുഞ്ഞെരിച്ച് കൊന്നു. ശിവാനി എന്ന യുവതിയാണ് പോലീസ് പിടിയിലായത്. പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കിയതിന്റെ പേരില്‍ യുവതി സമൂഹത്തില്‍നിന്ന് അവഹേളനം നേരിട്ടിരുന്നെന്നും ഇതാണ് തന്റെ നാലാമത്തെ പെണ്‍കുഞ്ഞിനെ ഇവര്‍ കൊലപ്പെടുത്തിയതെന്നുമാണ് പോലീസ് പറയുന്നത്.
കൊലപാതകത്തിന് ശേഷം മൃതദേഹം ബാഗില്‍ പൊതിഞ്ഞ് അയല്‍പക്കത്തെ വീടിന്റെ മേല്‍ക്കൂരയില്‍ ഒളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ കാണാനില്ലെന്ന് യുവതി കുടുംബാഗങ്ങളോട് പറഞ്ഞു. രാത്രി രണ്ടുമണി സമയത്ത് കുഞ്ഞിനെ മുലയൂട്ടുകയും കുഞ്ഞിന്റെ അടുത്തുതന്നെ ഉറങ്ങാന്‍ കിടക്കുകയും ചെയ്‌തെന്നും പുലര്‍ച്ചെ 4.30-ന് എഴുന്നേറ്റപ്പോള്‍ കുഞ്ഞിനെ കാണാതായെന്നുമാണ് പോലീസിനോടും ഇവര്‍ പഞ്ഞത്.
പിന്നാലെ പോലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. അടുത്തുള്ള വീടുകളിലും തിരച്ചില്‍ നടത്തി. പോലീസിന്റെ തിരച്ചിലിനിടയില്‍ ശരീരത്തിലെ തുന്നല്‍ നീക്കാന്‍ ആശുപത്രിയില്‍ പോകണമെന്ന് യുവതി ആവശ്യപ്പെടുകയായിരുന്നു. ഇത് സംശയത്തിനിടയാക്കി. പിന്നാലെ നടത്തിയ ചോദ്യംചെയ്യലിലാണ് യുവതി കുറ്റം സമ്മതിച്ചത്. കൊല്ലപ്പെട്ടത് നാലാമത്തെ കുട്ടിയാണെന്നും രണ്ടുകുട്ടികള്‍ നേരത്തേ മരിച്ചുവെന്നും ശിവാനി വെളിപ്പെടുത്തി.
യുവതിയ്ക്കെതിരേ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം ഫലം വന്നതിന് ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തതവരുകയുള്ളൂവെന്നും പോലീസ് അറിയിച്ചു.

Related Articles

Back to top button