KERALA

പബ്ലിക്കായി തുണിയുരിഞ്ഞ് കാശുണ്ടാക്കുന്നവർ സ്വന്തം പേര് ഉപയോഗിച്ചാൽ മതി : നിള നമ്പ്യാർക്കെതിരെ രൂക്ഷമായി വിമർശിച്ച് അനില്‍ നമ്പ്യാർ

സോഷ്യല്‍ മീഡിയകളില്‍ പോണ്‍ കണ്ടന്റുകളിലൂടെ ശ്രദ്ധേയയായ നിള നമ്ബ്യാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജനം ടിവി മുന്‍ മേധാവി അനില്‍ നമ്ബ്യാര്‍. മുസ്ലീം സമുദായത്തില്‍പ്പെട്ട ആസിയ പേരുമാറ്റി നിള നമ്ബ്യാര്‍ എന്നാക്കുകയായിരുന്നു. എന്നാല്‍, സ്വന്തം പേരുതന്നെ ഉപയോഗിച്ചാല്‍ മതിയെന്നും ഹിന്ദു ആര്‍ക്കും കയറി കൊട്ടാവുന്ന ചെണ്ടയല്ലെന്നും അനില്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.                                                    അനില്‍ നമ്ബ്യാരുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഇസ്ലാം മതത്തില്‍ പെട്ട ഈ സ്ത്രീ നിള നമ്ബ്യാര്‍ എന്ന വ്യാജ പേരും സ്വീകരിച്ച്‌ പോണ്‍ സൈറ്റുമായി മുന്നോട്ട് പോകുകയാണ്. ആനയ്ക്ക് ഹിന്ദു പേരുകളാണല്ലോ ഇടുന്നത്, അതുകൊണ്ട് എനിക്കെന്തേ ഹിന്ദു നാമധേയമായിക്കൂടായെന്നതാണ് അവരുടെ വാദം. വിചിത്രമായ ഈ വാദം ഒരു കാരണവശാലും അംഗീകരിക്കാനാവില്ല.

പബ്ലിക്കായി തുണിയുരിഞ്ഞ് കാശുണ്ടാക്കുന്ന ശ്രീമതി അടിയന്തിരമായിസ്വന്തം പേര് തന്നെ ഉപയോഗിക്കണം. ഹിന്ദു എല്ലാവര്‍ക്കും കേറി കൊട്ടാവുന്ന ചെണ്ടയല്ല. കൈയും കാലും വെട്ടുന്നവരല്ലെന്ന് കരുതിഎന്ത് തോന്ന്യാസവുമാവാമെന്ന് ധരിക്കേണ്ട.

ന്യൂഡ് ഫോട്ടോഷൂട്ടിലൂടെ ഗ്ലാമര്‍ മോഡലിങ് നടത്തുന്ന വ്യക്തിയാണ് നിള നമ്ബ്യാര്‍. ഇന്‍സ്റ്റാഗ്രാം പേജിലൂടെയും മറ്റുമൊക്കെ ഒട്ടേറെ ആരാധകരെ നേടിയെടുത്തിട്ടുണ്ട്. ടീഷര്‍ട്ടും ഷോര്‍ട്ട്സും ധരിച്ചുള്ള ഫോട്ടോഷൂട്ട് നടത്തിയതിന്റെ പേരില്‍ മുസ്ലീം കമ്യൂണിറ്റിയില്‍ നിന്നും പുറത്താക്കി. അതിന് ശേഷമാണ് പോണ്‍ മേഖലയില്‍ സജീവമാകുന്നത്. വയറ് കാണിച്ച്‌ അഭിനയിച്ചതിന്റെ പേരില്‍ നടി അന്‍സിബ ഹസനേയും മതത്തില്‍ നിന്നും പുറത്താക്കിയിരുന്നു.

തനിക്ക് കുട്ടികളും ഭര്‍ത്താവുമടങ്ങുന്ന ഫാമിലിയുണ്ട്. ഭര്‍ത്താവ് എല്ലാറ്റിനും പിന്തുണ നല്‍കുന്നുണ്ടെന്ന് നിള പറയുന്നു. കുട്ടികളുടെയും വീടിന്റെ കാര്യവും നോക്കുന്നത് ഭര്‍ത്താവാണ്. തിരിച്ചറിയാതിരിക്കാന്‍ അവര്‍ക്കൊപ്പം പുറത്ത് പോകുമ്ബോള്‍ മാസ്‌ക് ധരിക്കാറുണ്ടെന്നും ആഗ്രഹിച്ചു ചെയ്യുന്ന ജോലിയാണിതെന്നും നിള പറയുന്നുണ്ട്.

Related Articles

Back to top button