BREAKINGINTERNATIONAL

പ്രേമിക്കണം, കല്ല്യാണം വേണം, കുഞ്ഞുങ്ങളെന്തായാലും വേണം, കോളേജില്‍ പുതിയ കോഴ്‌സുകളാരംഭിക്കാന്‍ ചൈന

കോളേജിലും യൂണിവേഴ്‌സിറ്റികളിലും പ്രണയം, ബന്ധം, കുടുംബം, കുട്ടികള്‍ എന്നിവയെ കുറിച്ചൊക്കെ പഠിപ്പിക്കുന്നത് അത്ര സാധാരണമായ കാര്യമല്ല. എന്നാല്‍, ചൈന വിദ്യാര്‍ത്ഥികളില്‍ ഈ ആശയങ്ങള്‍ ഉറപ്പിക്കാന്‍ വേണ്ടി കോളേജുകളെ പ്രോത്സാഹിപ്പിക്കുകയാണത്രെ. ഇങ്ങനെ ‘ലവ് എജ്യുക്കേഷന്‍’ നല്‍കിയാല്‍ വിദ്യാര്‍ത്ഥികളില്‍ വിവാഹം, കുടുംബം, കുട്ടികള്‍ ഇവയെ ഒക്കെ കുറിച്ച് പൊസിറ്റീവായ മനോഭാവം വരുമെന്നാണ് ചൈനയുടെ പ്രതീക്ഷ.
രാജ്യത്തെ ജനനനിരക്ക് ?ഗണ്യമായി കുറഞ്ഞതോടെ ആകെ ആശങ്കയിലായ ചൈന തങ്ങളെക്കൊണ്ടാവും വിധമെല്ലാം യുവാക്കളെ വിവാഹം കഴിപ്പിക്കാനും കുടുംബവും കുട്ടികളുമായി ജീവിക്കാനും പ്രേരിപ്പിക്കുകയാണ്. അതിന്റെ ഭാ?ഗമാണ് ഇതും.
കുഞ്ഞുങ്ങളുണ്ടാവുന്നതിന് അനുയോജ്യരായി ചൈന കണക്കാക്കുന്നത് യുവാക്കളെയാണ്. എന്നാല്‍, വിവാഹത്തോടും കുടുംബത്തോടും, കുഞ്ഞുങ്ങളോടും ഒക്കെയുള്ള ചൈനയിലെ യുവാക്കളുടെ കാഴ്ച്ചപ്പാട് പല കാരണങ്ങള്‍കൊണ്ടും മാറിയിരിക്കയാണ്. പല യുവാക്കള്‍ക്കും ഇതിനോടൊന്നും ഒരു താല്പര്യവുമില്ല.
വിവാഹം, പ്രണയം എന്നിവയെല്ലാം പഠിപ്പിക്കുന്ന കോഴ്‌സുകള്‍ വാ?ഗ്ദ്ധാനം ചെയ്യണം. അതിലൂടെ വിദ്യാര്‍ത്ഥികളില്‍ ബന്ധങ്ങളുടെയും വിവാഹത്തിന്റെയും പ്രാധാന്യത്തെ കുറിച്ച് ബോധ്യമുണ്ടാക്കണം. അതിനുള്ള ഉത്തവാദിത്വം കോളേജുകളും സര്‍വകലാശാലകളും ഏറ്റെടുക്കണമെന്നാണ് ചൈനയിലെ ഔദ്യോഗിക പ്രസിദ്ധീകരണമായ ചൈന പോപ്പുലേഷന്‍ ന്യൂസിനെ ഉദ്ധരിച്ച് ജിയാങ്സു സിന്‍ഹുവ ന്യൂസ്‌പേപ്പര്‍ ഗ്രൂപ്പ് പറയുന്നത്.
പ്രണയം, വിവാഹം, കുഞ്ഞുങ്ങള്‍ എന്നിവയെല്ലാം പൊസിറ്റീവായി കാണുന്ന ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ അത് സഹായിക്കുമെന്നാണത്രെ ചൈന പ്രതീക്ഷിക്കുന്നത്.
ജനനനിരക്ക് കുറഞ്ഞത് ചൈനയെ വല്ലാതെ ആശങ്കയിലാക്കുന്നുണ്ട്. അതിന് പിന്നാലെ കുടുംബം, കുട്ടികള്‍ എന്നിവയെല്ലാം തിരഞ്ഞെടുക്കുന്നതിന് ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി പല പദ്ധതികള്‍ക്കും നേരത്തെ ചൈനയിലെ പല പ്രവിശ്യകളും രൂപം കൊടുത്തിരുന്നു.
അതുപോലെ, പ്രസവിക്കുമ്പോള്‍ വേദനയില്ലാതാക്കുന്ന മരുന്നുകള്‍ക്ക് അടുത്തിടെയാണ് സര്‍ക്കാര്‍ സബ്‌സിഡി പ്രഖ്യാപിച്ചത്. നേരത്തെ വലിയ തുകകള്‍ ഈടാക്കിയിരുന്നതിനാല്‍ തന്നെ ഈ മരുന്നുകള്‍ വാങ്ങുക പലരേയും സംബന്ധിച്ച് പ്രയാസകരമായിരുന്നു. അതിനിടയിലാണ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ മരുന്നുകള്‍ക്ക് സബ്‌സിഡി ഏര്‍പ്പെടുത്തിയത്.

Related Articles

Back to top button