BREAKINGKERALA

‘മകനെ കണ്ടെത്തും’; അര്‍ജുന്റെ വീട്ടിലെത്തി അമ്മയ്ക്ക് വാക്കുനല്‍കി ഈശ്വര്‍ മാല്‍പെ

കോഴിക്കോട്: ഒരു മാസവും മൂന്ന് ദിവസങ്ങളും പിന്നിട്ടു… കലങ്ങി മറിഞ്ഞൊഴുകിയ ഗംഗാവലി പുഴ തെളിഞ്ഞൊഴുകി തുടങ്ങി… കണ്ണാടിക്കലിലെ അര്‍ജുന്റെ വീട്ടില്‍ കലങ്ങി മറിഞ്ഞ ഹൃദയവുമായി അച്ഛനും അമ്മയും ഭാര്യയും മകനും കുടുംബവുമുണ്ട്. നിലവിലെ സാഹചര്യമറിയിക്കാന്‍, കുടുംബത്തിന് ധൈര്യം പകരാന്‍ കര്‍ണാടകയില്‍ നിന്ന് ഈശ്വര്‍ മാല്‍പെ അര്‍ജുന്റെ വീട്ടിലെത്തിയപ്പോഴും ആ അമ്മ ചോദിച്ചു… എന്റെ മകനെ കണ്ടെത്തില്ലേ ?
കുടുംബം പോറ്റാന്‍ 20-ാമത്തെ വയസ്സില്‍ വളയം പിടിച്ച അര്‍ജുന്‍ അനിയത്തിയുടെ വിവാഹ നിശ്ചയം നടത്തണം, മകനെ മൂകാംബികയില്‍ എഴുത്തിനിരുത്തണം എന്നിങ്ങനെ ഒരുപാട് സ്വപ്നങ്ങളുമായാണ് അവസാനം വീട്ടില്‍ നിന്നും ഇറങ്ങിയത്. സ്വപ്നങ്ങള്‍ക്ക് മേല്‍ അന്ന് ഒലിച്ചിറങ്ങിയ മണ്ണിനടിയിലെവിടോ മകനുണ്ടെന്ന് ഓര്‍ക്കുമ്പോള്‍ അമ്മയുടെ ഉള്ള് പിടയുന്നുണ്ട്. ആ അമ്മയ്ക്കും കുടുംബത്തിനും അര്‍ജുനെ കണ്ടെത്തുമെന്ന് വാക്കുനല്‍കിയാണ് മാല്‍പെയുടെ മടക്കം.
വെള്ളത്തിലിറങ്ങാനുള്ള അനുമതി ലഭിക്കാന്‍ പ്രയാസമുള്ള സാഹചര്യമാണ് ഉള്ളതെന്ന് മാല്‍പെ പറഞ്ഞു. 30 അടിയോളം താഴ്ചയില്‍ മണ്ണടിഞ്ഞത് നീക്കണം, ഡ്രെഡ്ജിങ് മെഷീന്‍ ഉപയോഗിച്ച് കൊണ്ടുള്ള തെരച്ചില്‍ ആണ് ഇനി വേണ്ടത്. മെഷീന്‍ എത്താന്‍ ഇനിയും വൈകും എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതിനായി ഫണ്ട് ഇല്ലാത്ത രീതിയിലാണ് കര്‍ണാടക സര്‍ക്കാരിന്റെ ഇടപെടലെന്നും ഇനിയും വൈകിയാല്‍ കാലാവസ്ഥ വീണ്ടും പ്രതികൂലമാവുമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയ്ക്കലില്‍ നിന്നും ടൈലുമായി മൈസൂരിലേക്കു പോയ അര്‍ജുന്‍ ജൂലായ് 15-നാണ് ബെല്‍?ഗാമില്‍ നിന്നും തടിയുമായി എടവണ്ണയിലേക്ക് തിരിച്ചത്. 16-ന് രാവിലെ ഷിരൂരില്‍ ഗംഗാവാലിപ്പുഴയ്ക്ക് സമീപം വണ്ടി നിര്‍ത്തി വിശ്രമിക്കുന്നതിനിടെ മണ്ണിടിച്ചിലില്‍ പെട്ടു. അര്‍ജുനെ കാണാതായ വിവരം കേരളത്തിലെ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായതോടെയാണ് ഇഴഞ്ഞു നീങ്ങിയ തിരിച്ചില്‍ വേ?ഗത്തിലായത്. മണ്ണ് നീക്കിയിട്ടും ലോറി കണ്ടെത്താനായതോടെ തിരച്ചില്‍ ഗംഗാവലിപുഴയിലേക്ക് മാറ്റി. ശക്തമായ അടിയൊഴുക്കുകാരണം നേവിയും ഈശ്വര്‍ മാല്‍പെയ്ക്കും വെള്ളത്തില്‍ മുങ്ങി തിരച്ചില്‍ നടത്താനായില്ല. തുടര്‍ന്ന് നിര്‍ത്തി വെച്ച തിരച്ചില്‍ പുനരാംഭിച്ചത് മുതല്‍ അര്‍ജുനെക്കുറിച്ച് എന്തെങ്കിലും സൂചന കിട്ടും എന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. വീണ്ടും അനിശ്ചിതത്വം ഉടലെടുത്തെങ്കിലും മാല്‍പയുടെ ഉറപ്പിന്റെ പ്രതീക്ഷയിലാണ് കുടുംബം.

Related Articles

Back to top button