BUSINESS

മത്സ്യോല്‍പാദനം കൂട്ടും, ഉപജീവനം മെച്ചപ്പെടുത്തും

കൊച്ചി: മത്സ്യോല്‍പാദനം വര്‍ധിപ്പിക്കലും മത്സ്യത്തൊഴിലാളികളുടെയും മത്സ്യകര്‍ഷകരുടെയും ഉപജീവനം മെച്ചപ്പെടുത്തലും അടിസ്ഥാനസൗകര്യവികസനവുമാണ് ഫിഷറീസ് മേഖലയില്‍ കേന്ദ്ര സര്‍ക്കാറിന്റെ പ്രധാന മുന്‍ഗണനകളെന്ന് കേന്ദ്ര ഫിഷറീസ് സഹമന്ത്രി പ്രൊഫ. എസ് പി സിങ് ബാഗേല്‍ പറഞ്ഞു
.പ്രധാനമന്ത്രി മത്സ്യസമ്പദ യോജന പദ്ധതിക്ക് കീഴില്‍ സബ്‌സിഡികളും സാമ്പത്തിക സഹായങ്ങളും നല്‍കിവരുന്നുണ്ട്. ഈ പദ്ധതിക്ക് കീഴില്‍ 1148.88 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. 2024-25 ഓടെ ഇന്ത്യയുടെ മത്സ്യോല്‍പാദനം 22 ദശലക്ഷം ടണ്ണിലെത്താനാണ് ലക്ഷ്യമിടുന്നത്.
ഈ വര്‍ഷം മാര്‍ച്ച് വരെ മൂന്ന് ലക്ഷത്തിലേറെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യകര്‍ഷകര്‍ക്കും വിതരണം ചെയ്തു. ധാരാളം സാധ്യതകളുള്ളതാണ് മാരികള്‍ച്ചര്‍. കടലിലെ കൂടുമത്സ്യകൃഷി, കടല്‍പായല്‍ കൃഷി, സംയോജിത കൃഷീതിയായ ഇംറ്റ തുടങ്ങിയവ മത്സ്യമേഖലയില്‍ ഉപജീവനം മെച്ചപ്പെടുത്താന്‍ സഹായകരമാണ്
.അടിസ്ഥാനസൗകര്യങ്ങളുടെ നവീകരണത്തിലും കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്. ലാന്‍ഡിംഗ് സെന്ററുകളുടെ ആധുനികവല്‍കരണം, കോള്‍ഡ് സ്റ്റോറേജ് സംവിധാനങ്ങള്‍, അത്യാധുനിക മത്സ്യസംസ്‌കരണ യൂണിറ്റുകള്‍ എന്നിവ ലക്ഷ്യമിട്ടാണ് ഫിഷറീസ് അക്വാകള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ടചര്‍ ഡെവലെപ്‌മെന്റ് ഫണ്ട് വിനിയോഗിക്കുന്നതെന്നും കേന്ദ്ര മന്ത്രി പ്രൊഫ. എസ് പി സിങ് ബാഗേല്‍ പറഞ്ഞു

Related Articles

Back to top button