BREAKINGINTERNATIONAL

മാര്‍പാപ്പയെ വധിക്കാന്‍ പദ്ധതിയിട്ട 7 പേര്‍ ഇന്തൊനീഷ്യയില്‍ അറസ്റ്റില്‍

സിംഗപ്പൂര്‍: ഇന്തൊനീഷ്യയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ ഫ്രാന്‍സിസ് മാര്‍പാപ്പയെ വധിക്കാന്‍ പദ്ധതിയിട്ട സംഭവത്തില്‍ 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
മാര്‍പാപ്പ 3 ദിവസത്തെ ഇന്തൊനീഷ്യ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്നലെ പാപ്പുവ ന്യൂഗിനിയിലെത്തിയിട്ടുണ്ട്. രഹസ്യവിവരത്തെ തുടര്‍ന്ന് ജക്കാര്‍ത്തയ്ക്കു സമീപമുള്ള ബൊഗോര്‍, ബെക്കാസി എന്നിവിടങ്ങളില്‍ നിന്നാണ് 7 പേരെ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി അറസ്റ്റ് ചെയ്തത്.
ഇവര്‍ക്കു പരസ്പരം അറിയാമോയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇവരിലൊരാള്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് അമ്പും വില്ലും, ഒരു ഡ്രോണ്‍, ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ലഘുലേഖകള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ട്.
പിടിയിലായവരില്‍ ഒരാള്‍ ഭീകരപ്രവര്‍ത്തകനും വിരാന്റോയില്‍ മുന്‍പ് നടന്ന ആക്രമണത്തിലെ പ്രതിയുമാണ്. മാര്‍പാപ്പയുടെ ഇസ്തിഖ്‌ലാല്‍ മസ്ജിദ് സന്ദര്‍ശനത്തില്‍ രോഷംകൊണ്ടാണ് ആക്രമണത്തിനു പദ്ധതിയിട്ടതെന്ന് പൊലീസ് വക്താവ് അറിയിച്ചു.

Related Articles

Back to top button