BREAKINGENTERTAINMENTKERALA

യുവാവിന്റെ നഗ്‌നദൃശ്യങ്ങള്‍ രഞ്ജിത്ത് അയച്ചിട്ടില്ല, ആരോപണം തെറ്റ്- രേവതി

യുവാവിന്റെ നഗ്‌നചിത്രങ്ങള്‍ സംവിധായകന്‍ തനിക്ക് അയച്ചുതന്നെന്ന ആരോപണം നിഷേധിച്ച് നടി രേവതി. രഞ്ജിത്തിനെയും തന്നെയും ഉള്‍പ്പെടുത്തി മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തനിക്ക് അറിയാമെന്ന് രേവതി പറഞ്ഞു.
യുവാവ് പറയുന്നതുപോലെ ഒരു ഫോട്ടോയും തനിക്ക് ലഭിച്ചില്ലെന്നും അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും രേവതി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തോടായിരുന്നു താരത്തിന്റെ പ്രതികരണം. രഞ്ജിത്ത് ഹോട്ടല്‍ മുറിയില്‍വെച്ച് പീഡിപ്പിച്ചെന്ന പരാതിയുമായി എത്തിയ യുവാവാണ് തന്റെ നഗ്‌നദൃശ്യം ഒരു നടിക്ക് സംവിധായകന്‍ അയച്ചുവെന്ന് വെളിപ്പെടുത്തിയത്.

സംഭവത്തെ കുറിച്ച് യുവാവ് പറഞ്ഞത് ഇങ്ങനെ:
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മമ്മൂട്ടിയെ കാണാന്‍ ആണോ എന്നുചോദിച്ച് ഉള്ളില്‍ക്കൊണ്ടുപോയി. മമ്മൂട്ടി അഭിനയിക്കുന്നത് കണ്ടുകൊണ്ടിരിക്കുമ്പാള്‍ എന്താ മമ്മൂട്ടിയെ ഇഷ്ടം എന്ന് സംവിധായകന്‍ രഞ്ജിത്ത് ചോദിച്ചു. മമ്മൂട്ടിയെ മാത്രമല്ല സാറിനെപോലെ ലെജന്റ് ആയ സംവിധായകരേയും ഇഷ്ടമാണ് എന്നും സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യം ഉണ്ടെന്നും പറഞ്ഞു. ഉടന്‍ ടിഷ്യൂ പേപ്പറില്‍ എഴുതി നമ്പര്‍ തരികയും വിളിക്കരുത് മെസേജ് അയച്ചാല്‍ മതിയെന്ന് പറയുകയും ചെയ്തു.
അന്ന് രാത്രി മെസേജ് അയച്ചു. എന്നാണ് ഫ്രീ ആവുക എന്ന് തിരിച്ച് രഞ്ജിത്ത് മറുപടി അയച്ചു. സാറ് പറഞ്ഞാല്‍ മതി എന്ന് പറഞ്ഞപ്പോള്‍ ബെം?ഗളൂരുവില്‍ വരാന്‍ പറ്റുമോ എന്ന് ചോദിച്ചു. അങ്ങനെ ഞാന്‍ ബെം?ഗളൂരുവിലെ ഹോട്ടലില്‍ ചെന്ന് റിസപ്ഷനില്‍ അദ്ദേഹത്തിന്റെ പേര് പറഞ്ഞ് കാണണം എന്ന് ആവശ്യപ്പെട്ടു. എന്നാല്‍ രാത്രി 10 മണിക്ക് കാണാന്‍ പറ്റില്ല എന്ന് പറഞ്ഞു. ഇക്കാര്യം രഞ്ജിത്തിനോട് പറഞ്ഞപ്പോള്‍ പോവരുത് മുറിയിലേക്ക് വഴി പറഞ്ഞുതരാം എന്ന് പറഞ്ഞു. എന്നിട്ട് ഹോട്ടലിന്റെ കോഫീ ഷോപ്പിനുള്ളിലൂടെ സൈഡില്‍ ഉള്ള സ്റ്റെയര്‍കേസ് വഴി, എക്‌സിറ്റ് ഡോര്‍ വഴിയാണ് ഞാന്‍ കോറിഡോറില്‍ എത്തിയത്.
പറഞ്ഞ റൂം നമ്പറില്‍ ഞാന്‍ കയറിയപ്പോള്‍ അദ്ദേഹം ഉണ്ടായിരുന്നു. കുളിച്ച് കഴിഞ്ഞ് സംസാരിക്കാം എന്ന് പറഞ്ഞു മദ്യം നല്‍കി. കണ്‍മഷി തന്ന് കണ്ണില്‍ എഴുതാന്‍ പറഞ്ഞ് കണ്ണെഴുതിയപ്പോള്‍ കണ്ണ് വളരെ മനോഹരം എന്ന് പറഞ്ഞു. ശാരീരികമായി ചില കാര്യങ്ങള്‍ പറഞ്ഞു. സിനിമയില്‍ വേഷം കിട്ടും എന്ന് കരുതി ഞാന്‍ അഡ്ജസ്റ്റ് ചെയ്തു. അദ്ദേഹം എന്നെ വളരെ മൃഗീയമായി ഉപയോഗിച്ചു. പല തവണ ഉപയോഗിച്ചു. മദ്യം കഴിച്ചതിനാല്‍ ഞാന്‍ അര്‍ധബോധാവസ്ഥയില്‍ ആയിരുന്നു. ഒരു മലയാള സിനിമാ നടിക്ക് ഫോട്ടോ അയച്ച് ഇഷ്ടമായോ എന്ന് ചോദിച്ചു. എന്നോട് കൂടുതല്‍ അവസരം കിട്ടും എന്ന് പറഞ്ഞു പല തവണ ഉപയോഗിച്ചു.
എല്ലാം കഴിഞ്ഞ് രാവിലെ എനിക്ക് കുറച്ച് പണം തന്നു. പണം വേണ്ട അവസരം ആണ് വേണ്ടത് എന്ന് പറഞ്ഞപ്പോള്‍ എല്ലാം ശരിയാക്കാം, തിരക്കാണ് എന്ന് പറഞ്ഞു. പിന്നീട് വിളിച്ചപ്പോള്‍ എന്റെ നമ്പര്‍ ബ്ലോക്ക് ചെയ്തു. ഇത് കടുത്ത മാനസിക പ്രശ്‌നം ഉണ്ടാക്കിയെന്നും ഇപ്പോഴാണ് തുറന്ന് പറയാന്‍ ധൈര്യം കിട്ടിയതെന്നും യുവാവ് പറയുന്നു. അന്നുതന്നെ ഇക്കാര്യം ഒരു പ്രമുഖ നടിയെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ പ്രതികരിച്ചില്ലെന്നും യുവാവിന്റെ പരാതിയില്‍ പറയുന്നു.

Related Articles

Back to top button