BREAKINGINTERNATIONAL

ലോകം സാക്ഷ്യം വഹിച്ചു ആ അപൂര്‍വമുഹൂര്‍ത്തത്തിന്, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ത്രീയും കുറഞ്ഞ സ്ത്രീയും കണ്ടപ്പോള്‍

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് തങ്ങളുടെ 20 -ാം വാര്‍ഷികം ആഘോഷിച്ച വേളയില്‍ ലോകം തികച്ചും സവിശേഷമായ ഒരു രം?ഗത്തിന് സാക്ഷ്യം വഹിച്ചു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ത്രീയായ റുമൈസ ?ഗെല്‍?ഗിയും ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ സ്ത്രീയായ ജ്യോതി ആംഗേയും തമ്മിലുള്ള കണ്ടുമുട്ടലായിരുന്നു അത്.
ലണ്ടനിലെ ആഡംബര ഹോട്ടലായ സവോയിയിലാണ് ഇരുവരും തമ്മില്‍ കണ്ടുമുട്ടിയത്. റുമൈസയും ജ്യോതിയും ഒരു ചായക്ക് മുന്നില്‍ ഒരുമിച്ചപ്പോള്‍ അത് വളരെ സവിശേഷമായ മുഹൂര്‍ത്തമായി മാറി, ലോകത്തിന് വലിയ കൗതുകം സമ്മാനിച്ച കാഴ്ചയും.
215.16 സെന്റിമീറ്റര്‍ ( 7 അടി 7 ഇഞ്ച് ) ആണ് തുര്‍ക്കിക്കാരിയായ റുമൈസയുടെ ഉയരം. എന്നാല്‍, ഈ ഉയരം വെറുതെ വന്നതല്ല, ‘വീവര്‍ സിന്‍ഡ്രോം’ എന്ന ജനിതക രോഗത്തിന്റെ ഭാഗമായാണ് റുമൈസയ്ക്ക് ഇത്രയും അസാധാരണമായ ഉയരമുണ്ടായതത്രെ. അതുപോലെ തന്നെ ഈ ഉയരം കാരണം അവള്‍ക്കുണ്ടായ ആരോ?ഗ്യപ്രശ്‌നങ്ങളും ചില്ലറയല്ല. എന്നിരുന്നാലും ?ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ലോകത്തിലെ ഏറ്റവും ഉയരമുള്ള സ്ത്രീയായി തെരഞ്ഞെടുത്തത് അവളില്‍ ഈ വേദനകള്‍ക്കിടയിലും സന്തോഷമുണ്ടാക്കിയിരുന്നു.
അതേസമയം ജ്യോതി ആം?ഗേയുടെ നീളം രണ്ടടിയാണ്, 61.95 സെന്റീമീറ്റര്‍. അക്കന്‍ഡ്രോപ്ലാസിയ എന്ന അവസ്ഥയാണ് ജ്യോതിയുടെ ഈ ഉയരക്കുറവിന് കാരണം. ഫുജി ടിവിയില്‍ വന്ന ഒരു റിയാലിറ്റി ഷോയിലൂടെയാണ് ജ്യോതി പ്രശസ്തി നേടിയത്.
എന്തായാലും ഇരുവരും ഈ കണ്ടുമുട്ടല്‍ വളരെ ഹൃദ്യമായ അനുഭവമായിട്ടാണ് പറയുന്നത്. ഉയരത്തിന്റെ കാര്യത്തില്‍ വലിയ വ്യത്യാസമുണ്ടെങ്കിലും പൊതുവായ പല കാര്യങ്ങളും തങ്ങളെ ചേര്‍ത്തു നിര്‍ത്തുന്നു എന്നും ഇവര്‍ പറയുന്നു. തന്നില്‍ നിന്നും ഇത്രയും വ്യത്യാസമുള്ള ഒരാളെ കണ്ടുമുട്ടുമെന്ന് കരുതിയില്ല, ഇത് വലിയ സന്തോഷമുണ്ടാക്കുന്നു എന്നാണ് റുമൈസ പറഞ്ഞത്.

Related Articles

Back to top button