സംസ്ഥാനത്തെ വിദ്യാർത്ഥി സംഘടനകളിൽ ഏറിയ പങ്കും കുടിയന്മാരാണെന്ന് മന്ത്രി എം വി ഗോവിന്ദൻ. യുവജന സംഘടനകളിൽ കൂടുതൽ ആളുകളും മദ്യപിക്കുന്നവരായി മാറിയിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പുതിയ തലമുറയിലെ കുട്ടികളെ ബോധവത്ക്കരിക്കാൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.
അന്താരാഷ്ട്രാ മയക്കുമരുന്ന് വിരുദ്ധ ദിനത്തിൽ തലസ്ഥാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം മയക്കുമരുന്ന് ഹബ്ബായി മാറുകയാണെന്നും മന്ത്രി പറഞ്ഞു. കടൽ മാർഗമാണ് സംസ്ഥാനത്തേക്ക് മയക്കുമരുന്ന് എത്തിക്കുന്നത്.
കഴിഞ്ഞ ദിവസം, ഒരു ബോട്ടിൽ നിന്ന് മാത്രം 1500 കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിന് പുറമെ അയൽ സംസ്ഥാനങ്ങളിലേക്കും മയക്കുമരുന്നുകൾ എത്തുന്നു. തമിഴ് നാട്ടിലേക്കും മഹാരാഷ്ട്രയിലേക്കും കടൽ മാർഗം തന്നെയാണ് മയക്കുമരുന്ന് എത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.