വഞ്ചിയൂരില്‍ യുവതിയെ ഭർത്താവിന്റെ പെണ്‍സുഹൃത്ത് വീട്ടിലെത്തി വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇന്നലെ ഉച്ചയോടെയാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ പള്‍മനോളജിസ്റ്റായ ഡോ.ദീപ്തിമോള്‍ ജോസ് (37) പൊലീസിന്റെ പിടിയിലായത്. നാഷനല്‍ ഹെല്‍ത്ത് മിഷൻ ഉദ്യോഗസ്ഥ ഷിനിയെ കൊലപ്പെടുത്താൻ തീരുമാനിച്ചത് ഷിനിയുടെ ഭർത്താവുമായുള്ള സൗഹൃദത്തിന് ഷിനി തടസ്സമാകുമെന്ന ചിന്തയിലാണെന്ന് ദീപ്തി പൊലീസിന് മൊഴി നല്‍കി.
വളരെ നാളുകളായി പ്ലാൻ ചെയ്താണ് ഡോ. ദീപ്തി തന്റെ പുരുഷ സുഹൃത്തിന്റെ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. കുറിയർ നല്‍കാനെന്ന വ്യാജേന മുഖം മറച്ചാണ് ദീപ്തി വഞ്ചിയൂരിലുള്ള നാഷനല്‍ ഹെല്‍ത്ത് മിഷൻ ഉദ്യോഗസ്ഥ ഷിനിയുടെ വീട്ടിലെത്തിയത്. തുടർന്ന് എയർ പിസ്റ്റള്‍ കൊണ്ട് വെടിയുതിർക്കുകയായിരുന്നു. ഷിനിയുടെ ഭർത്താവ് സുജിത്തിന്റെ അടുത്ത സുഹൃത്തായിരുന്നു ദീപ്തി. ഈയിടെ ദീപ്തിയും സുജിത്തും തമ്മില്‍ അകന്നു. സുജീത്തുമായുള്ള സൗഹൃദത്തിനു ഷിനി തടസ്സമാണെന്നു കണ്ടാണ് ഇവരെ വകവരുത്താൻ ശ്രമിച്ചതെന്നാണ് ദീപ്തിയുടെ കുറ്റസമ്മതം. വളരെ നാളുകള്‍ തയ്യാറെടുപ്പ് നടത്തിയ ശേഷമാണ് ഷിനിയെ കൊലപ്പെടുത്താനായി ദീപ്തി എത്തിയത്.
ഷിനിയെ കൊലപ്പെടുത്താനായി എയർഗണ്‍ വാങ്ങിയത് ഓണ്‍ലൈനായാണ്. യുട്യൂബ് വിഡിയോകളും സിനിമകളും കണ്ടാണ് ഇവർ ആക്രമണത്തിനു പദ്ധതിയിട്ടത്. ഓണ്‍ലൈൻ വില്‍പന സൈറ്റില്‍ കണ്ട കാറിന്റെ നമ്ബർ ഉപയോഗിച്ചു വ്യാജ നമ്ബർ തരപ്പെടുത്തി. ഓണ്‍ലൈൻ വഴി എയർ പിസ്റ്റള്‍ വാങ്ങിയ ശേഷം യുട്യൂബ് നോക്കി അത് ഉപയോഗിക്കാൻ പരിശീലിച്ചു. തൊട്ടടുത്തു നിന്നു വെടിയുതിർത്താല്‍ കൊലപ്പെടുത്താമെന്നു കരുതിയാണ് കുറിയർ നല്‍കാനെന്ന വ്യാജേന എത്തിയത്. സുജീത്തിന്റെ വീട് ദീപ്തിക്കു നേരത്തേ അറിയാമായിരുന്നു.ഞായറാഴ്ച രാവിലെ ഒറ്റയ്ക്കു കാർ ഓടിച്ച് ചാക്ക, പാല്‍ക്കുളങ്ങര റൂട്ട് വഴി ചെമ്ബകശേരി ലെയ്നില്‍ എത്തി കൃത്യം നടത്തി അതേ കാറില്‍ ചാക്ക ബൈപാസ് വഴി കടന്നുകളഞ്ഞു. സംഭവം കഴിഞ്ഞ്, ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നതായി വരുത്തിത്തീർക്കാൻ ജോലി ചെയ്യുന്ന ആശുപത്രിയിലേക്കാണു നേരെ പോയത്. പ്രതിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന മാധ്യമവാർത്ത മനസ്സിലാക്കിയ ദീപ്തി പിടിയിലാകില്ലെന്നു കരുതി വീട്ടിലേക്കു പോയി. പിന്നീട് കാറിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തായതോടെ കാർ ഉപേക്ഷിക്കാനും ശ്രമം നടത്തി. ഇതിനിടെയാണ് ഇവർ പിടിയിലാകുന്നത്.
[31/07, 16:32] Jins: പള്‍മനോളജിയില്‍ എംഡി എടുത്ത ശേഷം ക്രിട്ടിക്കല്‍ കെയർ സ്പെഷ്യല്‍റ്റിയില്‍ ഫെലോഷിപ്പും നേടിയിട്ടുണ്ട്. അഞ്ചു മാസത്തിന് മുൻപാണ് ആശുപത്രിയില്‍ ചേർന്നതെന്നും ക്രിട്ടിക്കല്‍ കെയർ സ്പെഷലിസ്റ്റ് ആയി സേവനമനുഷ്ഠിക്കുകയായിരുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഞായറാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു ആക്രമണം. ഇവരുടെ ഭർത്താവും ഡോക്ടറാണ്. ആക്രമണം നടത്തിയ ശേഷം ദീപ്തി രക്ഷപ്പെട്ട കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ദീപ്തിയെ വൈകിട്ട് ആറുമണിയോടെ കമ്മിഷണർ ഓഫിസില്‍ എത്തിച്ചു രാത്രി വൈകിയും ചോദ്യം ചെയ്തു