KERALABREAKINGNEWS

‘സർക്കാർ പരിപാടി ആണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു’; രജിസ്ട്രേഷൻ ഫീസായി 3500 രൂപ വാങ്ങി, മൃദംഗനാദം സംഘാടകർക്ക് എതിരെ ഗുരുതര ആരോപണം

കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടന്ന ‘മൃദംഗനാദം’ പരിപാടിയിൽ വൻ രജിസ്ട്രേഷൻ കൊള്ള. നൃത്തം അവതരിപ്പിച്ച കുട്ടികളിൽ നിന്ന് വാങ്ങിയത് 1400 മുതൽ 5000 രൂപ വരെ എന്നാണ് ഇപ്പോൾ പുറത്തുവരുന്ന ഗുരുതര ആരോപണം. രജിസ്ട്രേഷൻ ഇനത്തിൽ മാത്രം പിരിച്ചത് കോടികൾ ഇതിന് പുറമെ ദിവ്യാ ഉണ്ണിയുടെ പേരിലും പണ പിരിവ് നടത്തുകയുണ്ടായി. പരസ്യത്തിനായും വൻ തുക പിരിച്ചു. കുട്ടികളുടെ കൂടെ വന്ന രക്ഷിതാക്കൾക്ക് ഗാലറിയിൽ ഇരിക്കുന്നതിനായി 299 രൂപയും താഴെ ഇരിക്കുന്നതിനായി 149 രൂപയുമാണ് സംഘാടകർ ഈടാക്കിയിരുന്നത്. രജിസ്‌ട്രേഷൻ ഫീസിന് പുറമെ യാത്ര ചിലവും സ്വയം വഹിക്കേണ്ടി വന്നിരുന്നുവെന്ന് പരിപാടിയിൽ പങ്കെടുക്കാനെത്തിയ നൃത്ത അധ്യാപിക പറയുന്നു.പന്ത്രണ്ടായിരത്തോളം കുട്ടികൾ പങ്കെടുത്ത പരിപാടിയിൽ കൃത്യമായ ഒരു സുരക്ഷാ സംവിധാനവും ഉണ്ടായിരുന്നില്ല, കുടിക്കാൻ ആവശ്യമായ വെള്ളം പോലും സ്റ്റേഡിയത്തിൽ ഒരുക്കിയിരുന്നില്ല. അടിയന്തിരമായി ഒരാവശ്യം വന്നു കഴിഞ്ഞാൽ ആകെ ഉണ്ടായിരുന്നത് 2 ആംബുലൻസ് മാത്രമായിരുന്നു.കുട്ടികളിൽ പലരും തളർന്നിരുന്നാണ് പരിപാടിയിൽ പങ്കെടുത്തതെന്നും അധ്യാപിക പറയുന്നു.

Related Articles

Back to top button