ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ അഭിഷേക് മനു സിംഗ്‍വിക്കും ഭാര്യക്കും കോവിഡ് 19 സ്ഥിരീകരിച്ചു. രോഗ ലക്ഷണം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജൂലായ് ഒമ്പത് വരെ സിംഗ്‍വിയോട് ഹോം ഐസൊലേഷനില്‍ പോകാന്‍ നിര്‍ദേശിച്ചു.
അഭിഷേക് മനു സിംഗ്‍വിയുടെ ഭാര്യയും സ്വയം ക്വറന്റീനിലേക്ക് മാറി. മകനും മറ്റ് കുടുംബാംഗങ്ങളും ജീവനക്കാരും ക്വറന്റീനിൽ പോയിട്ടുണ്ട്. ജൂണ്‍ 23ന് വീഡിയോ കോണ്‍ഫറന്‍സ് വഴി സിംഗ്‍വി കേസ് വാദിച്ചിരുന്നുകോവിഡ് സ്ഥിരകരിക്കുന്ന രണ്ടാമത്തെ പ്രമുഖ കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ് വി. നേരത്തെ സ‍്ജയ് ഝായ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഝായ്ക്ക് രോഗം ഭേദമായിട്ടുണ്ട്.