BREAKING NEWSKERALALATEST

പരിസ്ഥിതി വിഷയങ്ങളില്‍ ഹരിത ട്രിബ്യൂണലിന് സ്വമേധയാ കേസെടുക്കാം: സുപ്രീംകോടതി

പരിസ്ഥിതി വിഷയങ്ങളില്‍ സ്വമേധയാ കേസെടുക്കാന്‍ ദേശീയ ഹരിത ട്രൈബ്യുണലിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി. സ്വമേധയാ കേസെടുത്ത് ഉത്തരവിറക്കാന്‍ ട്രൈബ്യുണലിന് അധികാരമില്ലെന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും, ക്വാറി ഉടമകളുടെയും വാദം തള്ളി കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്.
ദേശീയ ഹരിത ട്രിബ്യുണലിന്റെ അധികാരം സംബന്ധിച്ചാണ് സുപ്രീംകോടതിയുടെ സുപ്രധാന തീര്‍പ്പ്. സ്വമേധയാ എടുത്ത കേസിലാണ് ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് ക്വാറികള്‍ക്ക് 100 മുതല്‍ 200 മീറ്റര്‍ വരെ ഹരിത ട്രൈബ്യൂണല്‍ ദൂരപരിധി നിശ്ചയിച്ചത്. എന്നാല്‍ സ്വമേധയാ കേസെടുത്ത് ഉത്തരവിറക്കാന്‍ ദേശീയ ഹരിത ട്രിബ്യുണലിന് അധികാരമില്ലെന്ന് ഇല്ലെന്ന് ആരോപിച്ച് ക്വാറി ഉടമകളും, സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയെ സമീപിച്ചു. കേരള ഹൈക്കോടതി ഈ ഉത്തരവ് റദ്ദാക്കിയെങ്കിലും പുതിയ ക്വാറികള്‍ക്ക് 200 മീറ്റര്‍ പരിധി ഉറപ്പാക്കണമെന്ന് വിധിച്ചു. ഇതിനെതിരെയാണ് സുപ്രീംകോടതിയിലെ ഹര്‍ജികള്‍ എത്തിയത്. വിശാലമായ അധികാരം ട്രിബ്യുണലിന് ഉണ്ടെങ്കിലും സ്വമേധയാ കേസ്സെടുത്ത് ഉത്തരവിറക്കാന്‍ ദേശീയ അധികാരമില്ലെന്ന് ആയിരുന്നു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കോടതിയില്‍ സ്വീകരിച്ച നിലപാട്.
സ്വമേധയാ കേസ് എടുത്ത് ഉത്തരവിറക്കാന്‍ ഉള്ള അധികാരം ട്രിബ്യുണലിന് ഇല്ലെന്ന് അമിക്കസ് ക്യുറി ആനന്ദ് ഗ്രോവറും സുപ്രീംകോടതിയില്‍ വാദിച്ചിരുന്നു. ഹരിത ട്രിബ്യുണലിന് സ്വമേധയ കേസ് എടുക്കാന്‍ അധികാരമില്ലെന്ന നിലപാടിനോട് സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതിയില്‍ യോജിച്ചു. എന്നാല്‍, ഈ വാദങ്ങള്‍ എല്ലാം തള്ളിയാണ് കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. ദേശിയ ഹരിത ട്രിബ്യുണലിന് സ്വമേധയാ കേസെടുക്കാനുള്ള അധികാരം സംബന്ധിച്ച വിഷയത്തില്‍ മാത്രമാണ് ഇപ്പോള്‍ വിധി. കേരളത്തില്‍ ക്വാറികളുടെ ദൂരപരിധി പുതുക്കിയതിന് എതിരായ ഹര്‍ജികള്‍ ഈ വിധിയുടെ അടിസ്ഥാനത്തില്‍ കോടതി പിന്നീട് പരിഗണിക്കും.

Related Articles

Back to top button