BREAKING NEWSKERALALATEST

ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം തട്ടി; എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒന്നാം പ്രതി, സരിത നായര്‍ രണ്ടാം പ്രതി

നെയ്യാറ്റിന്‍കര: ബിവറേജസ് കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ സരിതാ നായരുള്‍പ്പെടെ മൂന്നാളുകളുടെ പേരില്‍ നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തു.
കേസിലെ ഒന്നാം പ്രതി കുന്നത്തുകാല്‍ പഞ്ചായത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയാണ്. ഓലത്താന്നി സ്വദേശി അരുണാണ് പരാതിക്കാരന്‍. ബെവ്‌കോയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് പലപ്പോഴായി പണം തട്ടിയെടുത്തെന്നാണ് കേസ്.
കേസിലെ ഒന്നാം പ്രതി രതീഷാണ് പണം വാങ്ങിയതെന്നാണ് പരാതി. ഇതില്‍ രണ്ടാം പ്രതിയായിട്ടാണ് സരിതയുടെ പേര്‍ ചേര്‍ത്തിരിക്കുന്നത്. മുന്‍പ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച ഷാജു പാലിയോടാണ് മൂന്നാം പ്രതി. അരുണിന് ബെവ്‌കോയില്‍ ജോലി നല്‍കാമെന്ന ഉറപ്പിലാണ് പണം പലപ്പോഴായി നല്‍കിയത്. പണം നല്‍കിയതിനുശേഷം വ്യാജ നിയമന ഉത്തരവും നല്‍കിയിരുന്നു. ജോലിക്ക് പ്രവേശിക്കാനെത്തുമ്പോഴാണ് രേഖ വ്യാജമായിരുന്നെന്ന് തിരിച്ചറിഞ്ഞത്. ഇതിനെ തുടര്‍ന്നാണ് അരുണ്‍ നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി.ക്ക് പരാതി നല്‍കിയത്. അരുണില്‍ നിന്നും പണം വാങ്ങിയത് ഒന്നാം പ്രതിയായ രതീഷാണ്. പത്തുലക്ഷം രൂപ രതീഷ് വാങ്ങി. ഒരു ലക്ഷം രൂപയാണ് കേസിലെ രണ്ടാം പ്രതിയായ സരിതാ നായര്‍ക്ക് നല്‍കിയത്. സരിതയുടെ തിരുനെല്‍വേലി മഹേന്ദ്രഗിരിയിലെ എസ്.ബി.ഐ.യിലെ അക്കൗണ്ട് നമ്പരിലാണ് പണം നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്. ജോലി ഉറപ്പായി ലഭിക്കുമെന്ന് സരിതാ നായര്‍ അരുണിനെ ഫോണില്‍ വിളിച്ച് അറിയിക്കുന്നതിന്റെ ശബ്ദരേഖയും പരാതിയോടൊപ്പം പോലീസിന് കൈമാറിയിട്ടുണ്ട്. തിരുനെല്‍വേലിയിലെ അക്കൗണ്ട് നമ്പര്‍ പരിശോധിച്ചതില്‍ സരിതയുടേതാണെന്ന് ഉറപ്പായതായി സി.ഐ. ശ്രീകുമാരന്‍നായര്‍ വ്യക്തമാക്കി. എന്നാല്‍, ശബ്ദരേഖയിലുള്ള ശബ്ദം സരിതാ എസ്. നായരുടെതാണോയെന്ന് പരിശോധിക്കും.

Related Articles

Back to top button