തിരുവനന്തപുരം: നിപ വൈറസ് ബാധയില്‍ ഫലപ്രദമായ നടപടികളുമായി ആരോഗ്യവകുപ്പ് മുന്നോട്ട് പോകുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം, നിപ ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും ഇനിയും സമ്പര്‍ക്കപ്പട്ടിക വര്‍ധിക്കാന്‍ സാധ്യത ഉണ്ടെന്നും പറഞ്ഞു.
നിപയില്‍ സംസ്ഥാനത്തെ മുഴുവന്‍ ആരോഗ്യ സംവിധാനവും ജാഗ്രതയോടെ പങ്കാളികളായി. കോഴിക്കോട് ജില്ലയിലും സമീപ ജില്ലകളിലും നിപ വ്യാപനം തടയാന്‍ ശാസ്ത്രീയ മുന്‍കരുതലുകള്‍ സ്വീകരിച്ചു. തുടക്കത്തില്‍ തന്നെ കണ്ടെത്താനായതുകൊണ്ട് കൂടുതല്‍ അപകടകരമായ സാഹചര്യം ഒഴിവായി. അസ്വാഭാവികമായ പനി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഉടന്‍ തന്നെ ഇടപെടുകയും പ്രതിരോധ പ്രവത്തനങ്ങള്‍ ഏകോപിപ്പിക്കുയും ചെയ്തു.
കണ്‍ട്രോള്‍ റൂം അടക്കം ആരംഭിച്ച് അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തി. ആരോ?ഗ്യമന്ത്രി നേരിട്ട് സ്ഥലത്തെത്തി പ്രവത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മന്ത്രിമാരും എം.എല്‍.എമാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരും പ്രവത്തനങ്ങളില്‍ നേതൃത്വപരമായ പങ്കുവഹിച്ചു.
1286 പേര്‍ സമ്പക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടു. 276 പേര്‍ ഹൈറിസ്‌കില്‍ ഉള്‍പ്പെട്ടവരാണ്. 122 പേര്‍ രോഗികളുടെ കുടുംബാഗങ്ങളും ബന്ധുക്കളുമാണ്. 118 ആരോഗ്യപ്രവത്തകരാണ് സമ്പക്കപ്പട്ടികയില്‍ ഉള്ളത്. 994 പേര്‍ നിരീക്ഷണത്തിലാണ്, രോഗലക്ഷണങ്ങളുള്ള 304 പേരുടെ സാമ്പിളുകളാണ് ഇതുവരെ ശേഖരിച്ചത്. 267 പേരുടെ പരിശോധനാഫലം പുറത്തുവന്നു. 6 പേരുടെ ഫലം പോസിറ്റീവായി. കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ 9 പേര്‍ ഐസൊലേഷനിലുണ്ട്. നിപ രോഗചികിത്സയ്ക്കായി എല്ലാ ക്രമീകരണങ്ങളു ഒരുക്കി. സമ്പര്‍ക്കപ്പട്ടിക ഇനിയും വര്‍ധിക്കാന്‍ സാധ്യത ഉണ്ട്- മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നിപ വൈറസ് ബാധ എന്തുകൊണ്ട് വീണ്ടും കോഴിക്കോട് എന്നതിന് വ്യക്തമായ ഉത്തരം ഐസിഎംആറും നല്‍കുന്നില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനം സീറോ സര്‍വൈലന്‍സ് പഠനം നടത്താന്‍ തീരുമാനിച്ചതായും അറിയിച്ചു. ഇക്കാര്യത്തില്‍ വിശദമായ പ്രൊപ്പോസല്‍ തയ്യാറാക്കാന്‍ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടു. വവ്വാലുകളെ സംബന്ധിച്ച് ഐസിഎംആര്‍ നടത്തിയ പഠനത്തിന്റെ വിവരങ്ങളും ലഭ്യമാകും. വവ്വാലിനെ പിടിക്കാതെ തന്നെ സാമ്പിള്‍ ശേഖരിച്ചുള്ള ഗവേഷണം തോന്നക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ നടപ്പാക്കും.