KERALALATEST

മൂക്കറ്റം കടത്തില്‍,ഇനി ഈ വര്‍ഷം കടം എടുക്കാനാകാത്ത സ്ഥിതി,സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷം

എറണാകുളം: ഈ വര്‍ഷം ഇനി കടം പോലും എടുക്കാനാകാത്ത ഗുരുതര സ്ഥിതിയിലേക്ക് സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി മാറിക്കഴിഞ്ഞു. കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട വിഹിതം അടിയന്തിരമായി ലഭിച്ചില്ലെങ്കില്‍ നവംബറിനു ശേഷം സംസ്ഥാനത്തിന്‍റെ ദൈനംദിന ചിലവുകള്‍ വരെ മുടങ്ങുന്ന സ്ഥിതി ഉണ്ടായേക്കാം . വകുപ്പുകള്‍ക്കും വിവിധ ക്ഷേമ പദ്ധതികള്‍ക്കുമായി കൊടുക്കേണ്ട തുക കണ്ടെത്താനായില്ലെങ്കില്‍ സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം.മൂക്കറ്റം കടത്തില്‍ എന്ന പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ കേരളത്തിന്‍റെ ധനസ്ഥിതിയുടെ കാര്യത്തില്‍ ശരിയായി മാറുന്ന അതീവ ഗുരുതരമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. നമ്മള്‍ കുറെ നാളായി കേരളത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പറയാറുണ്ടെങ്കിലും അതിപ്പോള്‍ പാരമ്യത്തിലേക്ക് എത്തുകയാണ്. കടമെടുത്താണ് കുറ നാളായി സംസ്ഥാനം മുന്നോട്ട് പോകുന്നതെന്ന് നമുക്ക് അറിയാം. എടുക്കുന്ന കടത്തിന് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം വെച്ചതും അതിന്‍റെ രാഷ്ടട്രീയ പ്രതിഷേധവുമെല്ലാം നമ്മള്‍ കണ്ടതാണ്. ഇപ്പോള്‍ കടടെുത്ത് കടമെടുത്ത് ഇനി ഈ വര്‍ഷം കടം പോലും കിട്ടാനില്ലാത്ത സ്ഥിതി വിശേഷത്തിലേക്ക് കേരളം നീങ്ങുകയാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ നിയന്ത്രണങ്ങള്‍ക്ക് ശേഷം ഈ വര്‍ഷം ആകെ 21852 കോടി രൂപ കടമെടുക്കാനായിരുന്നു കേരളത്തിന് അനുമതി. അതില്‍ 21800 കോടി രൂപയും നമ്മള്‍ എടുത്തുകഴിഞ്ഞു. ഇനി ബാക്കിയുള്ളത് 52 കോടി രൂപ. ഒക്ടോബര്‍ അവസാനമായതേയുള്ള. ഇനിയും വര്‍ഷം കടക്കാന്‍ മാസങ്ങള്‍ ബാക്കിയുണ്ട് ആ മാസങ്ങളില്‍ എന്തു ചെയ്യുമെന്നതിന് ധനവകുപ്പിന് ഇപ്പോഴും വ്യക്തതയില്ല.

Related Articles

Back to top button