FOOTBALLSPORTS

2034 ലോകകപ്പ് ഫുട്‌ബോള്‍ സൗദി അറേബ്യയില്‍; സ്ഥിരീകരിച്ച് ഫിഫ

രണ്ട് ടൂര്‍ണമെന്റുകള്‍ നടക്കേണ്ട രാജ്യങ്ങളെയും 2030-ലെ ശതാബ്ദി ആഘോഷങ്ങള്‍ നടത്തേണ്ട രാജ്യങ്ങളെയും രണ്ട് വ്യത്യസ്ത വോട്ടെടുപ്പ് വഴി കണ്ടെത്തി. ഉറുഗ്വായ്, പരാഗ്വേ, അര്‍ജന്റീന എന്നീ വേദികള്‍ ശതാബ്ദി ആതിഥേയരായി ആദ്യം തെരഞ്ഞെടുക്കുകയായിരുന്നു. പിന്നാലെ 2030-ലെ ടൂര്‍ണമെന്റ് നടക്കേണ്ട രാജ്യങ്ങളെയും തുടര്‍ന്ന് 2034 ടൂര്‍ണമെന്റിന് വേദിയൊരുക്കേണ്ട രാജ്യത്തെയും തെരഞ്ഞെടുത്തു. എല്ലാ 211 അംഗരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും യോഗത്തിന് മുമ്പ് നടന്ന വോട്ടിങില്‍ പങ്കാളികളായതായി ഫിഫ സെക്രട്ടറി ജനറല്‍ മത്തിയാസ് ഗ്രാഫ്സ്‌ട്രോം പറഞ്ഞു.

ഫുട്‌ബോള്‍ ആരാധകര്‍ സൗദിയില്‍ സുരക്ഷിതരായിരിക്കുമെന്ന ഉറപ്പ് ലഭിച്ചതിന് ശേഷം ഇംഗ്ലണ്ട്, സ്‌കോട്ട്‌ലാന്‍ഡ്, വെയ്ല്‍സ് അടക്കമുള്ള ലോക രാജ്യങ്ങള്‍ സൗദിയെ പിന്തുണക്കാനെത്തി. 2030, 34 ലോക കപ്പുകള്‍ക്കായി തെരഞ്ഞെടുത്ത രാജ്യങ്ങളൊക്കെ തന്നെയും ഫിഫയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതായി ഫിഫ അറിയിച്ചു. അതേ സമയം നോര്‍വെ വോട്ടിങില്‍ നിന്ന് വിട്ടുനിന്നത് സൗദിയോടുള്ള എതിര്‍പ്പല്ലെന്നും നിലവിലെ ഫിഫ ലോകകപ്പ് വോട്ടിങ് രീതിയിലെ സാങ്കേതികത്വം മൂലമാണെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. 2034 ലോകകപ്പ് മത്സരങ്ങള്‍ക്കായി നിശ്ചയിച്ചിട്ടുള്ള 15 സ്റ്റേഡിയങ്ങളില്‍ നാലെണ്ണം ഇതിനകം തന്നെ സൗദി അറേബ്യ പൂര്‍ത്തികരിച്ചിട്ടുണ്ട്.

Related Articles

Back to top button