പൊന്നമ്മ മരിച്ച വിവരം കെ എസ് ഇ ബി അധികൃതരെ അറിയിക്കാതെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഇയാള്‍ എട്ടുവര്‍ഷമായി പണം പിന്‍വലിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ നെയ്യാറ്റിന്‍കര ഡിവിഷന് ഓഫീസില്‍ കെ എസ് ഇ ബി ആഭ്യന്തര പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. ഇക്കാലയളവിലൊന്നും പൊന്നമ്മയുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെയാണ് പെന്ഷന് വാങ്ങിയിരുന്നതെന്ന് തെളിഞ്ഞു. തുടര്‍ന്ന് കെ എസ് ഇ ബി അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് പൊന്നമ്മ മരിച്ചുപോയതായി കണ്ടെത്തിയത്.
കെ എസ് ഇ ബി അധികൃതർ നടത്തിയ തുടർ അന്വേഷണത്തിൽ ഇവരുടെ കൊച്ചുമകനാണ് ഇപ്പോഴും പെന്ഷന് വാങ്ങുന്നതെന്ന് കണ്ടെത്തി. തുടർന്ന് അധികൃതർ പൊലീസിൽ പരാതി നൽകി. നെയ്യാറ്റിന്‍കര പൊലീസ് ഇയാള്‍ക്കെതിരേ കേസ് എടുക്കുകയും ചെയ്തു. മരിച്ചുപോയയാള്‍ പെന്ഷന് കൈപ്പറ്റിയ സംഭവത്തെക്കുറിച്ച് കെ എസ് ഇ ബി വിജിലന്‍സ് അന്വേഷണം നടത്തുന്നുണ്ട്. പൊലീസ് കേസ് എടുത്തെങ്കിലും പ്രതിയെ പിടികൂടിയില്ലായിരുന്നു.
തുടര്‍ന്ന് പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി പ്രതിയോട് പൊലീസില്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതി പ്രജിത്ലാല്‍ ബാബുവിന്റെ അറസ്റ്റ് നെയ്യാറ്റിന്‍കര പൊലീസ് രേഖപ്പെടുത്തി. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.