BREAKINGNATIONAL

33 വര്‍ഷം നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് അവസാനം : ജ്ഞാന്‍വാപി കേസില്‍ വിധി 25 ന്

ലക്‌നൗ : വാരാണസിയിലെ ജ്ഞാന്‍വാപി കേസില്‍ വാദം പൂര്‍ത്തിയായി. കേസില്‍ ഒക്ടോബര്‍ 25ന് സിവില്‍ ജഡ്ജി (സീനിയര്‍ ഡിവിഷന്‍ ഫാസ്റ്റ് ട്രാക്ക്) യുഗല്‍ ശംഭു അദ്ധ്യക്ഷനായ ബഞ്ച് വിധി പറയും. 33 വര്‍ഷം നീണ്ട വാദപ്രതിവാദങ്ങള്‍ക്കാണ് ഇതോടെ അവസാനമാകുന്നത് .
1991-ലെ ലോര്‍ഡ് വിശേശ്വര്‍ വേഴ്‌സസ് അഞ്ജുമാന്‍ ഇന്റജാമിയ മസ്ജിദ് കമ്മിറ്റി കേസില്‍ ഇരുകക്ഷികളും തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയിരുന്നു . ജ്ഞാന്‍വാപിയില്‍ പുതിയ ക്ഷേത്രം പണിയുന്നതും ഹിന്ദുക്കള്‍ക്ക് ആരാധന നടത്താനുള്ള അവകാശം നല്‍കുന്നതുമായി ബന്ധപ്പെട്ട് 1991-ല്‍ കേസ് ഫയല്‍ ചെയ്തു.
33 വര്‍ഷമായി നിലനില്‍ക്കുന്ന ഈ കേസ് മുസ്ലീം പക്ഷത്തിന്റെ വാദത്തോടെയാണ് പൂര്‍ത്തിയായത് . നിലവില്‍ ഹിന്ദുപക്ഷത്തിന് ജ്ഞാന്‍ വാപി നിലവറയില്‍ പൂജ നടത്താന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ജ്ഞാന്‍വാപിയില്‍ പുതിയ ക്ഷേത്രം പണിയുന്നതും, അതില്‍ പൂജ നടത്തുന്നതും ഈ വിധിയെ ആശ്രയിച്ചാകും. അതേസമയം വിധി തങ്ങള്‍ക്ക് അനുകൂലമാകുമെന്നും , അതിനുള്ള പ്രാര്‍ത്ഥനയിലാണ് ഭക്തരെന്നും, ഹിന്ദു പക്ഷത്തിന്റെ അഭിഭാഷകന്‍ മദന്‍ മോഹന്‍ യാദവ് പറഞ്ഞു.

Related Articles

Back to top button