കൊച്ചി: അഭയ കേസിൽ ഹൈക്കോടതി ഉത്തരവ് ചൊവ്വാഴ്ച. വിചാരണ നീട്ടികൊണ്ട് പോകാൻ ആകില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചതിനെത്തുടർന്നാണ് തീരുമാനം. വിചാരണ നീട്ടണമെന്നാവശ്യപ്പെട്ടുള്ള പ്രതികളുടെ ഹർജിയിൽ ആണ് നിലപാടറിയിച്ചത്.
27വർഷം പഴക്കമുള്ള കേസ് ആണ് ഇത്. കൊവിഡ് സാഹചര്യം കാരണമാക്കി വിചാരണ നിർത്തരുതെന്നുംപ്രായമായ അഭിഭാഷകർക്ക് വീഡിയോ കോൺഫറൻസ് വഴി വിചാരണക്ക് സൗകര്യം ഒരുക്കാമെന്നും അതിന്റെ ചെലവ് ഏറ്റെടുക്കാമെന്നും സിബിഐ കോടതിയിൽ പറഞ്ഞു.വിചാരണ നടന്നേ മതിയാകൂ എന്ന് തന്നെയായിരുന്നു കോടതിയുടെ അഭിപ്രായവും. ഹർജിയിൽ പ്രതിഭാഗത്തിന്റെ ഭാഗം കൂടി കേട്ടശേഷം ചൊവ്വാഴ്ച വിധി പ്രസ്താവിക്കും. അതുവരെ വിചാരണ നടപടികൾ പാടില്ലെന്നും കോടതി വ്യക്തമാക്കി.