തിരുവനന്തപുരം: അഭയ കേസിലെ മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയെ അറസ്റ്റിന് ശേഷം മെഡിക്കല്‍ പരിശോധന നടത്തിയപ്പോള്‍ സെഫി കന്യകയാണ് എന്ന് സ്ഥാപിക്കാന്‍ വേണ്ടി ഹൈമനോപഌസ്റ്റിക് സര്‍ജറി നടത്തിയതായി കണ്ടെത്തിയെന്ന് ആലപ്പുഴ ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലെ പോലീസ് സര്‍ജനായ ഡോ.പി.രമയും, പ്രിന്‍സിപ്പല്‍ ഡോ.ലളിതാംബിക കരുണാകരനും തനിക്ക് മൊഴി നല്‍കിയെന്ന് സിബിഐ അന്വേഷണ സംഘത്തിലെ അംഗമായ ചെന്നൈ യൂണിറ്റ് സിബിഐ ഡി.വൈ.എസ്.പി. ആയിരുന്ന എന്‍.സുരേന്ദ്രന് സിബിഐ കോടതിയില്‍ പ്രോസിക്യൂഷന് നാല്പത്തിമൂന്നാം സാക്ഷിയായി മൊഴി നല്കി.
അഭയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയെ മെഡിക്കല്‍ പരിശോധന നടത്തുവാന്‍ കസ്റ്റഡിയില്‍ വാങ്ങി കൊണ്ടുപോയത് സിബിഐ ഡി.വൈ.എസ്.പി. സുരേന്ദ്രന് ആയിരുന്നു എന്നും കോടതയില്‍ മൊഴി നല്കി.2008 നവംബര്‍ 25 ന് പരിശോധന നടത്തിയപ്പോഴാണ് കന്യാചര്‍മ്മം കൃത്രിമമായി വച്ചുപിടിപ്പിച്ചത് കണ്ടെത്താന്‍ ഇടയായത് എന്നും സിബിഐ അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നല്കി. സിബിഐ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്ന ഡി.വൈ.എസ്.പി. ആയിരുന്ന സലിം, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അബ്ദുള്‍ അസീസ് എന്നിവരെയും സിബിഐ കോടതിയില്‍ വിസ്തരിച്ചു.
2008 നവംബര്‍ 18 നാണ് സിബിഐ പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. ഇതേ തുടര്‍ന്നാണ് മെഡിക്കല്‍ പരിശോധന നടത്തിയത്. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇപ്പോള്‍ 28 വര്‍ഷം കഴിഞ്ഞു. ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നീ പ്രതികളാണ് ഇപ്പോള്‍ വിചാരണ നേരിടുന്നത്. പ്രോസിക്യൂഷന് സാക്ഷികളുടെ വിസ്താരം അന്തിമ ഘട്ടത്തിലേക്ക് എത്തി നില്‍ക്കുകയാണ്. അഭയ കേസിന്റെ വിചാരണ വെള്ളിയാഴ്ച തുടരും.