കൊച്ചി: മുന്‍ മന്ത്രി എ പി അനില്‍ കുമാറിനെതിരായ ലൈംഗീക പീഡന കേസില്‍ പരാതിക്കാരിയുടെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തുക. സോളാർ പദ്ധതിയുമായി ബന്ധപ്പെട്ട് സമീപിച്ചപ്പോൾ അനിൽകുമാർ വിവിധ ഇടങ്ങളിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.എ പി അനില്‍ കുമാറിനെതിരായ ലൈംഗീക പീഡന പരാതിയില്‍ പ്രത്യേകസംഘമാണ് അന്വേഷണം നടത്തുന്നത്. നവംബര്‍ ഒന്നിന് കൊല്ലത്ത് വെച്ച് പരാതിക്കാരിയുടെ മൊഴി സംഘം രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷം രഹസ്യമൊഴി എടുക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിക്കുകയായിരുന്നു. മൊഴി രേഖപ്പെടുത്തുന്നതിനായി ഇന്ന് ഹാജരാകാനാണ് കോടതി പരാതിക്കാരിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സോളാര്‍ പദ്ധതിയുമായി സമീപിച്ചപ്പോള്‍ മന്ത്രിയായിരുന്ന എ പി അനില്‍ കുമാര്‍ വിവിധ ഇടങ്ങളില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. കൊച്ചിയിലെ ഒരു ആഡംബര ഹോട്ടല്‍, ഡല്‍ഹി കേരള കേരള ഹൗസ്, മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസ് എന്നിവിടങ്ങളില്‍ വെച്ച് പ്രക്യതി വിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്നും ആരോപിച്ചിരുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം പരാതിക്കാരിയുമായി കൊച്ചിയിലെ ഹോട്ടലിലടക്കം തെളിവ് ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.