BREAKINGNATIONAL
Trending

സന്തോഷിക്കാന്‍ വലുതൊന്നുമില്ലാത്ത ബജറ്റ്

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തന്റെ ഏഴാമത്തെ ബജറ്റ് അവതരിപ്പിച്ചു. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ബിഹാറിനും ആന്ധ്രാ പ്രാദേശിനും കൂടുതല്‍ പ്രാതിനിധ്യം നല്‍കിയിട്ടുണ്ട് ധനമന്ത്രി. മോദി സര്‍ക്കാരിനെ ജനങ്ങള്‍ മൂന്നാമതും തെരഞ്ഞെടുത്തതില്‍ നന്ദി അറിയിച്ചുകൊണ്ടാണ് നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരണം തുടങ്ങിയത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സുശക്തമെന്ന് ധനമന്ത്രി എടുത്തു പറഞ്ഞു. ബജറ്റില്‍, സ്ത്രീകള്‍, കര്‍ഷകര്‍,യുവജനങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേക പ്രാതിനിധ്യം നല്‍കുന്നതായി ധനമന്ത്രി പറഞ്ഞു.

ബജറ്റ് ഒറ്റനോട്ടത്തില്‍

* വിദ്യാഭ്യാസ, നൈപുണ്യ മേഖലകള്‍ക്ക് 1. 48 ലക്ഷം കോടി. ഒമ്പത് മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി പ്രഖ്യാപനം
* കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കുന്ന വിളകള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കും
* ആദ്യമായി ജോലിക്ക് കയറുന്നവര്‍ക്ക് ഇപിഎഫ് എന്റോള്‍മെന്റ് പിന്തുണ പ്രഖ്യാപിച്ചു.
* രാജ്യത്തെ 500 പ്രധാന സ്ഥാപനങ്ങളില്‍ 5 വര്‍ഷത്തിനകം 1 കോടി യുവാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ സൗകര്യം ഒരുക്കും. 5000 രൂപ സ്‌റ്റൈപ്പന്റ് നല്‍കും. 6000 രൂപ ഒറ്റത്തവണയായി നല്‍കും. പരിശീലനത്തിനുള്ള ചിലവും 10 ശതമാനം സ്‌റ്റൈപ്പന്റും കമ്പനികള്‍ വഹിക്കണം
* കൂടുതല്‍ തദ്ദേശീയ താപവൈദ്യുതി നിലയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കും.
* ഒരു കോടി വീടുകള്‍ക്ക് കൂടി സോളാര്‍ പദ്ധതി സ്ഥാപിക്കാന്‍ സഹായം നല്‍കും.
* പ്രളയ ദുരിതം നേരിടാന്‍ ബീഹാറിന് 11500 കോടിയുടെ സഹായം പ്രഖ്യാപിച്ചു. പ്രളയം നിയന്ത്രിക്കാന്‍ നേപ്പാളിലേതിന് സമാനമായ രീതിയില്‍ പദ്ധതി നടപ്പാക്കും. അസമിനും ഹിമാചലിനും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
* പ്രധാനമന്ത്രി ഗ്രാമ സടക് യോജന ഫേസ് 4 അവതരിപ്പിക്കും. എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാനാകുന്ന റോഡുകളാണ് ഇതില്‍ നിര്‍മ്മിക്കുക. 25,000 ഗ്രാമീണ മേഖലകളില്‍ റോഡുകള്‍ നിര്‍മ്മിക്കും.
* ബിഹാറില്‍ 2 ക്ഷേത്ര ഇടനാഴികള്‍ക്ക് സഹായം. ലോകോത്തര വിനോദ സഞ്ചാര നിലവാരത്തിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പദ്ധതികള്‍ പ്രഖ്യാപിച്ചത്.
* നഗരപ്രദേശങ്ങളിലെ ഭൂരേഖകള്‍ ഡിജിറ്റിലൈസ് ചെയ്യും.
* വികസിത നഗരങ്ങള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിച്ചു
* 12 വ്യവസായ പാര്‍ക്കുകള്‍ കൂടി ഉടന്‍ യാഥാര്‍ത്ഥ്യമാക്കും
* ജി എസ് ടി റവന്യു വരുമാനം വര്‍ധിപ്പിച്ചു. സാധാരണക്കാരന്റെ നികുതിഭാരം കുറച്ചു
* കര്‍ഷകര്‍ക്കുള്ള ധനസഹായം 6000 രൂപയായി തുടരും
* കസ്റ്റംസ് ഡ്യൂട്ടി നിരക്കുകള്‍ പുനപരിശോധിക്കും. ക്യാന്‍സര്‍ രോഗത്തിനുള്ള മൂന്ന് മരുന്നുകള്‍ക്ക് കൂടി കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി
* പഴയ പെന്‍ഷന്‍ പദ്ധതിയില്‍ മാറ്റമില്ല. പുതിയ പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നു
* മൊബൈല്‍ ഫോണിനും ചാര്‍ജറിനും വില കുറയും. മൊബെല്‍ ഫോണിന്റെയും ചാര്‍ജറിന്റെയും കസ്റ്റംസ് ഡ്യൂട്ടി കുറക്കും
* സ്വര്‍ണം, വെള്ളി വില കുറയും. സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് ഡ്യൂട്ടി കുറച്ചു
* ലെതര്‍ ഉത്പന്നങ്ങളുടെയും തുണിത്തരങ്ങളുടെയും വില കുറയും
* പ്ലാസ്റ്റിക്കിന്റെ കസ്റ്റംസ് ഡ്യൂട്ടി കൂട്ടും. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില ഉയരും
* സമുദ്രോല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ നികുതിയിളവ് നല്‍കും. മത്സ്യങ്ങള്‍ക്കുള്ള തീറ്റ ഉള്‍പ്പടെ 3 ഉല്‍പന്നങ്ങള്‍ക്ക് നികുതി കുറയ്ക്കും. ചെമ്മീന്‍ തീറ്റയ്ക്ക് ഉള്‍പ്പടെ വില * കുറയ്ക്കും.
* ആദായനികുതി ആക്ട് പുനപരിശോധിക്കും
* കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധന വിനിമയത്തെ നികുതിയില്‍ നിന്ന് ഒഴിവാക്കും
* ആദായ നികുതി റിട്ടേണ്‍ വൈകിയാല്‍ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കില്ല
* സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വന്‍ നേട്ടം. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏഞ്ചല്‍ ടാക്‌സ് എല്ലാ വിഭാഗത്തിലും ഒഴിവാക്കി
* ക്രൂയിസ് ടൂറിസത്തിന് പ്രോത്സാഹനം. വിദേശ ക്രൂയിസ് കമ്പനികള്‍ക്ക് രാജ്യത്ത് ആഭ്യന്തര ക്രൂയിസുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ നികുതിയിളവ്.
* വിദേശസ്ഥാപനങ്ങള്‍ക്കുള്ള കോര്‍പ്പറേറ്റ് ടാക്‌സ് 35 ശതമാനമാക്കി കുറച്ചു
* മൂന്നു ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതിയില്ല. പുതിയ നികുതി സമ്പ്രദായത്തില്‍ സ്റ്റാന്‍ഡേര്‍ഡ് സിഡക്ഷന്‍ 50000ത്തില്‍ നിന്ന് 75000 ആക്കി. മൂന്ന് ലക്ഷം വരെ നികുതിയില്ല. മൂന്ന് മുതല്‍ ഏഴു ലക്ഷം വരെ 5 ശതമാനം നികുതി. 7 മുതല്‍ 10 ലക്ഷം വരെ 10 ശതമാനം നികുതി.10 മുതല്‍ 12 ലക്ഷം വരെ 15 ശതമാനം നികുതി. 12 മുതല്‍ 15 ലക്ഷം വരെ 20 ശതമാനം നികുതി. 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനം നികുതി.ഈ മാറ്റത്തിലൂടെ പുതിയ നികുതി സമ്പ്രദായത്തില്‍ 17,500 രൂപ വരെ സമ്പാദിക്കാം.
* എണ്ണക്കുരുക്കളുടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ നവീന പദ്ധതി
* കാര്‍ഷിക മേഖലക്ക് 1.52 ലക്ഷം കോടി വകയിരുത്തി
* തൊഴിലില്ലായ്മ പരിഹരിക്കാന്‍ പദ്ധതികള്‍
* സ്ത്രീകള്‍ക്കായി പ്രത്യേക നൈപുണ്യ പരിശീലന കേന്ദ്രങ്ങള്‍
* 5 വര്‍ഷം കൊണ്ട് 20 ലക്ഷം യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം
* ആയിരം വ്യവസായ പരിശീലന കേന്ദ്രങ്ങള്‍
* പത്ത് ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പാ സഹായം
* കൂടുതല്‍ വര്‍ക്കിംഗ് വിമണ്‍ ഹോസ്റ്റലുകള്‍ യഥാര്‍ത്ഥ്യമാക്കും.
* മൂന്ന് വര്‍ഷത്തിനകം 400 ജില്ലകളില്‍ ഡിജിറ്റല്‍ വിള സര്‍വേ നടത്തും. ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് പലിശ രഹിത ഇ- വൗച്ചറുകള്‍ അനുവദിക്കും
* ബിഹാറില്‍ പുതിയ വിമാനത്താവളം
* ആന്ധ്രാപ്രദേശിന്റെ തലസ്ഥാന വികസനത്തിന് ധനസഹായം. 15000 കോടി രൂപ ലഭ്യമാക്കും. ബിഹാറിനും ധനസഹായം
* ബിഹാറിലെ ഹൈവേ വികസനത്തിന് 26,000 കോടി.
* ആന്ധ്രയിലെ കര്‍ഷകര്‍ഷ് പ്രത്യേക സഹായം
* ബിഹാറില്‍ മെഡിക്കല്‍ കോളേജ് യഥാര്‍ഥ്യമാക്കാനും സഹായം
* ആന്ധ്രയിലെ പോലവാരം ജലസേചന പദ്ധതിക്കും സഹായം
* ആദിവാസി വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക ക്ഷേമത്തിന് കൂടുതല്‍ പദ്ധതികള്‍. 5 ലക്ഷം ആദിവാസികള്‍ക്ക് പ്രയോജനം
* എംഎസ്എംഇകള്‍ക്ക് പ്രത്യേക ?പരി?ഗണന നല്‍കും. എംഎസ്എംഇകള്‍ക്ക് ഈടില്ലാതെ വായ്പ നല്‍കും. ഇതിനായി പ്രത്യേക സഹായ ഫണ്ട് എന്നപേരില്‍ ആയിരം കോടി വകയിരുത്തും.
* വനിതാ ശാക്തീകരണ പദ്ധതികള്‍ക്ക് 3 ലക്ഷം കോടി
* ചെറുകിട ഇടത്തരം മേഖലക്ക് 100 കോടി രൂപയുടെ ധനസഹായം
* മുദ്ര വായ്പയുടെ പരിധി ഉയര്‍ത്തി. പത്ത് ലക്ഷത്തില്‍ നിന്ന് 20 ലക്ഷമാക്കി ഉയര്‍ത്തി
* 500 വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ഒരു കോടി വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പിന് അവസരം ഒരുക്കും. ഇന്റേണ്‍ഷിപ്പ് തുകയായി 5000 രൂപ ലഭ്യമാക്കും.
* രാജ്യത്ത് കൂടുതല്‍ വ്യവസായ പാര്‍ക്കുകള്‍. 12 വ്യവസായ പാര്‍ക്കുകള്‍ കൂടി ഉടന്‍ യാഥാര്‍ത്ഥ്യമാക്കും.
* നഗരങ്ങളില്‍ 1 കോടി ഭവനങ്ങള്‍ നിര്‍മ്മിക്കും. പാര്‍പ്പിട പദ്ധതിക്കായി 10 ലക്ഷം കോടി നീക്കിവച്ചു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലാണ് ഇത് നടപ്പാക്കുക.

Related Articles

Back to top button