BREAKING NEWSWORLD

കൊറോണ വൈറസ് വുഹാന്‍ ലാബില്‍ നിര്‍മ്മിച്ചത്: തെളിവുണ്ടെന്ന് ചൈനീസ് ഗവേഷക

വാഷിങ്ടണ്‍: കോവിഡ് മഹാമാരിക്ക് കാരണമായ വൈറസ് വുഹാനിലെ ചൈനീസ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ലാബില്‍ ഉത്പാദിപ്പിക്കപ്പെട്ടതാണെന്ന വാദവുമായി ചൈനീസ് വൈറോളജിസ്റ്റായ ഡോ.ലീ മെങ് യാന്‍. അത് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും യാന്‍ അവകാശപ്പെടുന്നു.
ബ്രിട്ടീഷ് ടോക്ക് ഷോ ആയ ലൂസ് വുമണില്‍ പങ്കെടുത്തുകൊണ്ടാണ് ഡോ.ലീ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയത്.
ഹോങ്കോംഗ് സ്‌കൂള്‍ ഒഫ് പബ്ലിക് ഹെല്‍ത്തില്‍ ജോലി ചെയ്തിരുന്ന ഡോ. ലീ കഴിഞ്ഞ ഒരുവര്‍ഷമായി കൊറോണ വൈറസിനെപ്പറ്റിയുള്ള ഗവേഷണത്തിലായിരുന്നു. വൈറസ് വ്യാപനത്തെക്കുറിച്ച് സര്‍ക്കാരിന് മുന്നേതന്നെ അറിവുണ്ടായിരുന്നുവെന്നും എന്നാല്‍ വിവരം മൂടിവെയ്ക്കാന്‍ ശ്രമങ്ങള്‍ നടന്നുവെന്നും ഡോ. ലീ കണ്ടെത്തി. തുടര്‍ന്ന് നേരത്തേയും ലീ വൈറസ് മനുഷ്യനിര്‍മിതമാണെന്ന് വാദിച്ച് രംഗത്ത് വന്നിരുന്നു. എന്നാല്‍ തനിക്ക് നേരെയുണ്ടായ വെല്ലുവിളികളേയും സുരക്ഷാപ്രശ്‌നങ്ങളുടേയും പശ്ചാത്തലത്തില്‍ ഡോ.ലീ യുഎസ്സിലേക്ക് കടന്നു.
ഡിസംബറിനും ജനുവരിക്കും ഇടയില്‍ രണ്ട് ഗവേഷണങ്ങളാണ് ലീ നടത്തിയത്. വൈറസ് ഉത്ഭവത്തെക്കുറിച്ചുള്ള തന്റെ കണ്ടെത്തലുകള്‍ക്ക് ചൈനീസ് സര്‍ക്കാരിന്റേയും ലോകാരോഗ്യസംഘടനയുടേയും അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ച ലീയോട് നിശബ്ദയായിരിക്കാനാണ് മുതിര്‍ന്ന ഗവേഷകര്‍ നിര്‍ദേശിച്ചത്. വിവരം പുറത്തുവിട്ടാല്‍ അത് അപകടമാണെന്ന് അവര്‍ പറഞ്ഞതായും ലീ പറയുന്നു.
ജനുവരി 17 ഓടെ യുഎസ്സിലുള്ള പ്രശസ്തനായ ചൈനീസ് യുട്യൂബറുമായി ബന്ധപ്പെട്ട് നിര്‍ണായകമായ വെളിപ്പെടുത്തലുകള്‍ ലീ നടത്തി. കോവിഡ് വ്യാപനത്തെക്കുറിച്ച് ചൈനീസ് സര്‍ക്കാര്‍ മറച്ചുവെക്കുന്നു, വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്നത് ആരംഭിച്ചിരിക്കുന്നു, വൈറസ് അതിവിനാശകാരിയാണെന്നും വലിയ വ്യാപനം ഉണ്ടാവും, ചൈനീസ് സീഫുഡ് മാര്‍ക്കറ്റില്‍ നിന്നാണ് വൈറസ് ഉത്ഭവിച്ചത് എന്ന റിപ്പോര്‍ട്ട് യാഥാര്‍ഥ്യം മറച്ചുവെക്കാനുള്ള പുകമറ മാത്രമായിരുന്നു, വൈറസ് സ്വാഭാവികമായി ഉണ്ടായതല്ല. അത് മനുഷ്യനിര്‍മിതമാണ് തുടങ്ങിയ വെളിപ്പെടുത്തലുകളാണ് ലീ നടത്തിയത്.
ജനുവരി മുതല്‍ താനും കൂടെയുള്ള ഗവേഷക സംഘവും വൈറസ് പഠനത്തിന് പിന്നാലെയാണെന്നും തന്റെ കണ്ടെത്തലുകള്‍ ശാസ്ത്രീയ തെളിവുകളോടെ ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും ലീ പറഞ്ഞു.
ജീനോം സീക്വന്‍സിംഗിന്റെ അടിസ്ഥാനത്തില്‍ ഇതിനുള്ള തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും ശാസ്ത്രം അറിയാത്തവര്‍ക്ക് പോലും മനസിലാകുന്ന വിധത്തില്‍ എല്ലാ വിവരങ്ങളും പ്രസിദ്ധീകരണത്തില്‍ ഉണ്ടാവുമെന്നും ലീ പറഞ്ഞു.
‘എന്താണ് സത്യമെന്ന് ലോകത്തോട് തുറന്നുപറയണം. അല്ലാത്തപക്ഷം എനിക്ക് കുറ്റബോധമാവും ഉണ്ടാവുക. ചൈനയില്‍ നിന്ന് യുഎസ്സിലേക്ക് വന്നതിന് പിന്നാലെ ഞാനുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ചൈനീസ് ഭരണകൂടം നശിപ്പിച്ചു. ഞാന്‍ നുണപ്രചാരണം നടത്തുകയാണെന്ന് വരുത്തതീര്‍ക്കാന്‍ വരെ ആളുകളെ നിയോഗിച്ചിട്ടുമുണ്ട്. ലീ പറഞ്ഞു.

Related Articles

Back to top button