BREAKING NEWS

സഖ്യസര്‍ക്കാരില്‍ വിള്ളലോ? മഹാരാഷ്ട്രയില്‍ രാഷ്ട്രീയനീക്കങ്ങള്‍ ശക്തം, സേന- ബിജെപി സഖ്യം വീണ്ടും ഒന്നിക്കുമോ

മുംബൈ: മഹാരാഷ്ട്രയിലെ സഖ്യസര്‍ക്കാരിന്റെ കെട്ടുറപ്പിനെ കുറിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ കൂടിക്കാഴ്ച നടത്തി ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഇത്.
കര്‍ഷക ബില്ലുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ ശിരോമണി അകാലിദള്‍ എന്‍ഡിഎ വിട്ട നേരത്താണ് മുംബൈയില്‍ ഇന്നലെ ശിവസേനയുടേയും ബിജെപിയുടേയും ശക്തരായ നേതാക്കള്‍ കൂട്ടിക്കാഴ്ച നടത്തിയത്. ഒരു ആഢംബര ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. സേനാ മുഖപത്രമായ സാമ്‌നയ്ക്കായി ഒരു അഭിമുഖം ചോദിച്ചാണ് ഫഡ്‌നാവിസിനെ കണ്ടതെന്നാണ് സഞ്ജയ് റാവത്ത് വിശദീകരിച്ചത്. സാമ്‌നയുടെ ചുമതല അദ്ദേഹത്തിനുണ്ട്. എതിര്‍ ചേരിയിലാണെങ്കിലും ഫഡ്‌നാവിസുമായി ശത്രുത ഇല്ലെന്നും റാവത്ത് പറഞ്ഞു.
ദേവേന്ദ്ര ഫഡ്‌നാവിസും ഇതേ വിശദീകരണമാണ് നല്‍കിയത്.എന്നാല്‍ സേനാ-ബിജെപി സഖ്യത്തിനുള്ള ശ്രമം നടക്കുന്നതായി അഭ്യൂഹം പിന്നാലെ ശക്തമായി. കൂടിക്കാഴ്ച നടന്ന് 24 മണിക്കൂര്‍ കഴിയും മുന്‍പാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ വര്‍ഷയില്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ എത്തിയത്. മുക്കാല്‍ മണിക്കൂറോളം നീണ്ട് നിന്ന ചര്‍ച്ചയില്‍ ലോക്ഡൗണ്‍ ഇളവുകളാണ് ചര്‍ച്ചയായതെന്നാണ് ഔദ്യോഗിക വിശദീകരണം. നേരത്തെ തീരുമാനങ്ങളില്‍ കൂട്ടുത്തവാദിത്തമില്ലെന്ന് ആരോപിച്ച് സഖ്യത്തിനുള്ളില്‍ കോണ്‍ഗ്രസ് അതൃപ്തി രേഖപ്പെടുത്തിയരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോവുന്നതിനിടെയാണ് പുതിയ അഭ്യൂഹങ്ങള്‍ ഉയരുന്നത്.

Related Articles

Back to top button