BREAKINGKERALA

കൂറ്റനാട് സംഘര്‍ഷത്തിനിടെ കസ്റ്റഡിയിലെടുത്ത പ്ലസ് ടു വിദ്യാര്‍ത്ഥികളില്‍ നിന്ന് പിടിച്ചെടുത്തത് മാരകായുധങ്ങള്‍

പാലക്കാട്: കൂറ്റനാട് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കസ്റ്റഡിയിലുള്ളവരില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തി പൊലീസ്. എതിരാളികളെ വകവരുത്താന്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ ഉപയോഗിക്കുന്ന മാരകായുധങ്ങളാണ് വിദ്യാ4ത്ഥികളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തത്. കലോത്സവവുമായി ബന്ധപ്പെട്ട ത4ക്കമാണ് സംഘ4ഷത്തില്‍ കലാശിച്ചത്. ഒരു വിദ്യാ4ത്ഥിക്ക് കുത്തേറ്റിരുന്നു.
കൂര്‍ത്ത മുനയുള്ള, പിടിഭാഗത്ത് പേപ്പര്‍ ടാപ്പ് ചുറ്റിയ സ്റ്റീല്‍ നിര്‍മ്മിത ആയുധം, ഗുണ്ടാ സംഘങ്ങള്‍ തലയ്ക്കടിക്കാന്‍ ഉപയോഗിക്കുന്ന മടക്കി വെക്കാന്‍ സാധിക്കുന്നതും അഗ്രഭാഗത്ത് സ്റ്റീല്‍ ഉണ്ടായോട് കൂടിയതുമായ മറ്റൊരു ആയുധം, മൂ4ച്ചയുള്ള കത്തി. സംഘ4ഷത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത പ്ലസ് ടു വിദ്യാ4ത്ഥികളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തത് മാരകായുധങ്ങള്‍. തല തല്ലി പൊളിക്കും, മാപ്പ് പറഞ്ഞ് ഏത്തമിട്ട് സ്ഥലം വിട്ടോ. ക്വട്ടേഷന്‍ സംഘങ്ങളെ വെല്ലും വിധമായിരുന്നു വെല്ലുവിളിയും, ക്രൂര മ4ദനവും.
നാലു ദിവസം മുമ്പായിരുന്നു തൃത്താല ഉപജില്ല കലോത്സവം നടന്നത്. കുമരനല്ലൂര്‍, മേഴത്തൂര്‍ സ്‌കൂളുകളിലെ പ്ലസ് ടു വിദ്യാ4ത്ഥികള്‍ തമ്മില്‍ കലോത്സവത്തിനിടെയാണ് ആദ്യം സംഘ4ഷമുണ്ടായത്. പിന്നാലെ പരസ്പരം പക വീട്ടുമെന്ന് പറഞ്ഞ് ഇരു വിഭാഗവും വീഡിയോ പുറത്തിറക്കി. ഇതിനിടെ അധ്യാപകരും രക്ഷിതാക്കളും ചേ4ന്ന് ഒത്തുതീ4പ്പ് ശ്രമത്തെ തുടര്‍ന്ന് വിഡിയോ പിന്‍വലിച്ചു.
ഇതിനു പിന്നാലെ ഒത്തുതീ4പ്പിനായി ഇരുവിഭാഗം വിദ്യാ4ത്ഥികളും കൂട്ടനാട് മല റോഡിലെത്തി. വീണ്ടും ത4ക്കവും കയ്യാങ്കളിയും കത്തിക്കുത്തായി മാറുകയായിരുന്നു. വിദ്യാര്‍ഥി സംഘ4ഷത്തില്‍ വയറിന് കുത്തേറ്റ മേഴത്തൂ4 സ്‌കൂളിലെ വിദ്യാര്‍ഥി ആശുപത്രിയില്‍ തുടരുകയാണ്. വിദ്യാ4ത്ഥികള്‍ക്ക് ആയുധങ്ങള്‍ എവിടെ നിന്നാണ് ലഭിച്ചതെന്ന അന്വേഷണവും പൊലീസ് ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button