പുഷ്പ 2 റിലീസ് ദിവസത്തെ പ്രത്യേക പ്രദർശനത്തിനിടെ തീയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന് ഇടക്കാല ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. അല്ലു അർജുന് വ്യക്തിസ്വാതന്ത്ര്യം ഉണ്ടെന്ന് തെലങ്കാന ഹൈക്കോടതി പറഞ്ഞു. നടൻ ആയതുകൊണ്ട് ആ സ്വാതന്ത്ര്യം ഇല്ലാതാകുന്നില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.ശക്തമായ വാദിപ്രതിവാദമാണ് കോടതിയിൽ നടന്നത്. പൊലീസ് അനുമതി നൽകിയെന്ന് അല്ലു അർജുന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടിയത് ആണെന്ന് പൊലീസ് പറഞ്ഞു. മരിച്ച സ്ത്രീ താഴ്ത്തെ നിലയിൽ ആയിരുന്നു, നടൻ മുകളിലെ നിലയിൽ ആയിരുന്നുവെന്നും അല്ലു അർജുന്റെ അഭിഭാഷകർ പറഞ്ഞു. മനപ്പൂർവം തിരക്കുണ്ടാക്കാൻ ശ്രമിച്ചില്ലെന്നും പറഞ്ഞു. തിരക്കുണ്ടാകുമെന്ന് അറിയില്ലേയെന്നായിരുന്നു കോടതിയുടെ കോടതിയുടെ ചോദ്യം.
256 Less than a minute