BREAKINGNATIONAL

തലയിലെ പരിക്കുമായി ഡോക്ടറെ കാണാന്‍ കാത്തിരിക്കേണ്ടി വന്നത് 3 മണിക്കൂര്‍; മുംബൈയില്‍ ആശുപത്രി ജീവനക്കാരന്‍ മരിച്ചു

1മുംബൈ: തലയ്‌ക്കേറ്റ പരിക്കുമായി ആശുപത്രി വരാന്തയില്‍ മൂന്ന് മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്ന ആശുപത്രി ജീവനക്കാരന്‍ ചികിത്സ കിട്ടുന്നതിന് മുമ്പ് മരിച്ചു. മുംബൈയിലെ സെന്റ് ജോര്‍ജ് ആശുപത്രിയിലാണ് സംഭവം. ഇതേ ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായ അനിഷ് കൈലാശ് ചൗഹാന്‍ എന്ന യുവാവാണ് മരിച്ചത്. തലയില്‍ ചുറ്റിക്കെട്ടിയ ബാന്‍ഡേജുമായി അനീഷ് ചികിത്സ കാത്ത് വീല്‍ ചെയറില്‍ ഇരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അനീഷിന്റെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയില്‍ പ്രതിഷേധിച്ചു. ചികിത്സ വൈകിയതാണ് മരണ കാരണമായതെന്ന് അവര്‍ ആരോപിച്ചു. ഉത്തവാദിത്തരഹിതമായ പ്രവൃത്തിയാണ് ഡോക്ടറില്‍ നിന്നുണ്ടായതെന്ന് അനീഷിനൊപ്പം ജോലി ചെയ്യുന്ന മറ്റ് ജീവനക്കാര്‍ പറയുന്നു. ഏറെ നേരം കാത്തിരുന്ന ശേഷം ഒടുവില്‍ ഒരു ഇന്റേണിനെയാണ് അനീഷിനെ പരിശോധിക്കാന്‍ ഡോക്ടര്‍ പറഞ്ഞയച്ചതെന്നും ഇവര്‍ പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് മുംബൈ സോണ്‍ 1 ഡിസിപി പ്രവീണ്‍ മുണ്ടെയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തി.
ആശുപത്രിയിലെ റെസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗണേഷ് ഭണ്ഡാരിക്ക് നേരെ ആക്രമണമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇവിടെ പൊലീസ് കാവല്‍ നിന്നു. എന്നാല്‍ ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കാതെ ആശുപത്രിയില്‍ നിന്ന് മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. ആശുപത്രി ആര്‍.എം.ഒയെയും ചീഫ് മെഡിക്കല്‍ ഓഫീസറെയും മെഡിക്കല്‍ സൂപ്രണ്ടിനെതിരെ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്‌ല സെന്റ് ജോര്‍ജ് ആശുപത്രിക്കെതിരെ നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Related Articles

Back to top button