BREAKINGKERALA

പള്ളിത്തര്‍ക്കത്തിന്റെ പേരില്‍ സൈബര്‍ ആക്രമണം: കേസ് എടുപ്പിച്ചിട്ടും തുടര്‍നടപടി സ്വീകരിക്കുന്നില്ലെന്ന് അധ്യാപിക

പത്തനംതിട്ട: സൈബര്‍ ആക്രമണ പരാതിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ കയറി ഇറങ്ങി കേസ് എടുപ്പിച്ചിട്ടും പത്തനംതിട്ട അടൂര്‍ പൊലീസ് തുടര്‍നടപടി സ്വീകരിക്കുന്നില്ലെന്ന് അധ്യാപിക. മുതിര്‍ന്ന വനിത ഉദ്യോഗസ്ഥയ്ക്ക് അന്വേഷണ ചുമതല കൈമാറണമെന്നും പരാതിക്കാരി ആവശ്യപ്പെടുന്നു. മാര്‍ത്തോമ്മ സഭയിലെ പള്ളിത്തര്‍ക്കത്തിന്റെ പേരില്‍ കുടുംബ സുഹൃത്തായ വൈദികനൊപ്പം പൊതുസ്ഥലത്ത് നില്‍ക്കുന്ന ചിത്രം ഉപയോഗിച്ച് സൈബര്‍ ആക്രമണം നടത്തിയെന്നായിരുന്നു പരാതി.
ഓഗസ്റ്റ് 18 ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പിന്നീടൊരു നടപടിയും ഉണ്ടായില്ലെന്ന് അധ്യാപിക പറയുന്നു. മാര്‍ത്തോമ്മ സഭയിലെ പള്ളിത്തര്‍ക്കത്തില്‍ തന്നെ ഇരയാക്കി. കുടുംബസഹൃത്തായ വൈദികനുമൊത്ത് ഭക്ഷണശാലയില്‍ നില്‍ക്കുന്ന ചിത്രം മോശം വാചകങ്ങളോടെ സഭാ ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചു. മാര്‍ത്തോമ്മ സഭക്കാരായ ആറും പേരും ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ഉടമയ്ക്കുമെതിരെയും കേസ് എടുത്തെങ്കിലും പിന്നീട് പൊലീസ് സ്വാധീനത്തിന് വഴങ്ങിയെന്നാണ് ആക്ഷേപം.
എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഒരാഴ്ച കഴിഞ്ഞിട്ടും ആരോപണ വിധേയര്‍ക്കെതിരെ അന്വേഷണം നടത്താനോ അവരുടെ ഫോണ്‍ പരിശോധിക്കാനോ അടൂര്‍ എസ്എച്ച്ഒ തയ്യാറായിട്ടില്ലെന്ന് അധ്യാപിക വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന ആരോഗ്യ മന്ത്രി ഇടപെട്ടതുകൊണ്ടാണ് ആരോപണ വിധേയര്‍ക്കെതിരെ നടപടിയെക്കാത്തതെന്നാണ് തങ്ങള്‍ക്ക് വിവരം കിട്ടിയതെന്ന് അഭിഭാഷകനായ വി.ആര്‍. സോജി ആരോപിച്ചു. കേസിന്റെ അന്വേഷണ ചുമതല അടൂര്‍ സി.ഐയില്‍ നിന്ന് മാറ്റി ഒരു വനിത ഉദ്യോഗസ്ഥയെ ഏല്‍പ്പിക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം.

Related Articles

Back to top button