BREAKING NEWSKERALALATEST

‘ഇത് സ്റ്റാലിന്റെ റഷ്യയല്ല, കേരളമാണ്; ആ കളി ഞങ്ങളോട് വേണ്ട’: വി ഡി സതീശന്‍

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത കേസില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം. എംഎല്‍എമാരായ ടി സിദ്ദിഖ്, ഐ സി ബാലകൃഷ്ണന്‍ എന്നിവര്‍ കല്‍പ്പറ്റ പൊലീസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസ് നടപടി സിപിഎം തീരുമാനപ്രകാരമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പൊലീസ് നടപ്പാക്കുകയാണ്. സിസിടിവി ദൃശ്യം പോലും പൊലീസ് പരിശോധിച്ചില്ലെന്നും ടി സിദ്ദിഖ് പറഞ്ഞു. നാലു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അറസ്റ്റിനെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടന്ന ഗൂഢാലോചനയുടെ ഫലമാണ് പൊലീസ് നടപടിയെന്ന് സുധാകരന്‍ പറഞ്ഞു.

പൊലീസിന്റെ നടപടി രാഷ്ട്രീയപ്രേരിതമാണ്. സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും മുഖം രക്ഷിക്കാനുള്ള വ്യഗ്രതയാണ് ഇതിനു പിന്നിലെന്നും കെ സുധാകരന്‍ പറഞ്ഞു. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഫര്‍സീന്‍ മജീദിനെ നാടുകടത്താനുള്ള പൊലീസ് ശുപാര്‍ശയെയും സുധാകരന്‍ വിമര്‍ശിച്ചു.

പരാതിക്കാരനെതിരെ കാപ്പ ചുമത്തുന്ന ആഭ്യന്തര വകുപ്പ് രാജ്യത്തിന് തന്നെ നാണക്കേടാണ്. കാപ്പ ചുമത്തി നാടു കടത്തേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനേയും ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനേയുമാണ്. അക്രമരാഷ്ട്രീയത്തിന്റെ ഉപാസകരാണ് ഇരുവരുമെന്നും സുധാകരന്‍ പറഞ്ഞു.

Related Articles

Back to top button