BREAKINGINTERNATIONALNATIONAL

‘പുരുഷന്മാര്‍ക്കും ആര്‍ത്തവമുണ്ടായെങ്കില്‍ എന്നാഗ്രഹിച്ചു പോവുന്നു’, വനിതാജഡ്ജിമാരെ പിരിച്ചുവിട്ടതില്‍ സുപ്രീംകോടതി

ആറ് വനിതാ സിവില്‍ ജഡ്ജുമാരെ പിരിച്ചുവിട്ട സംഭവത്തില്‍ മധ്യപ്രദേശ് ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. വനിതാ സിവില്‍ ജഡ്ജിമാരെ കേസ് തീര്‍പ്പാക്കിയത് കുറവായിരുന്നു എന്ന് കാണിച്ചു പിരിച്ചുവിട്ടതിനെ രൂക്ഷഭാഷയില്‍ കോടതി വിമര്‍ശിച്ചു. അതിലൊരാള്‍ ഗര്‍ഭം അലസിയതിനെ തുടര്‍ന്ന് അനുഭവിച്ച ശാരീരികവും മാനസികവുമായ ആഘാതത്തെ മധ്യപ്രദേശ് കോടതി അവഗണിക്കുകയായിരുന്നു എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസുമാരായ ബി വി നാഗരത്ന, എന്‍. കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചായിരുന്നു കേസ് പരി?ഗണിച്ചത്. ‘പുരുഷന്മാര്‍ക്കും ആര്‍ത്തവമുണ്ടായിരുന്നെങ്കില്‍ എന്ന് ആ?ഗ്രഹിച്ചു പോവുകയാണ്. അപ്പോള്‍ മാത്രമേ അവര്‍ക്കത് മനസിലാക്കാനാവൂ’ എന്നും ജസ്റ്റിസ് നാ?ഗരത്‌ന പറഞ്ഞു. അത്തരം അവസ്ഥകളില്‍ കേസ് തീര്‍പ്പാക്കല്‍ നിരക്ക് ജഡ്ജിമാരുടെ ജോലി അളക്കാനുള്ള ഒരു മാനദണ്ഡമല്ലെന്നും കോടതി പറഞ്ഞു.
പ്രൊബേഷന്‍ കാലയളവിലെ പ്രകടനം മോശമായിരുന്നു എന്നും വേണ്ടത്ര കേസുകള്‍ പരി?ഗണിച്ചില്ല എന്നും കാണിച്ചാണ് 2023 ജൂണില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ആറ് വനിതാ ജഡ്ജിമാരെ പിരിച്ചുവിട്ടത്. കഴിഞ്ഞ ജനുവരിയില്‍ സുപ്രീം കോടതി ഈ കേസ് സ്വമേധയാ പരി?ഗണിച്ചിരുന്നു. പിന്നീട്, സപ്തംബറില്‍ നാലുപേരെ തിരിച്ചെടുത്തു.
‘കേസ് ഡിസ്മിസ്ഡ്, വീട്ടിലേക്ക് പോകൂ എന്ന് പറയുന്നത് വളരെ എളുപ്പമാണ്. ഈ കേസുകള്‍ കേള്‍ക്കാന്‍ നമ്മള്‍ സമയമെടുത്താല്‍ അത് നമ്മള്‍ മെല്ലെയായതുകൊണ്ടാണ് എന്ന് അഭിഭാഷകര്‍ക്ക് പറയാന്‍ സാധിക്കുമോ? പ്രത്യേകിച്ചും സ്ത്രീകള്‍ അവര്‍ ശാരീരികമായും മാനസികമായും പ്രയാസം അനുഭവിക്കുന്ന സമയമാണെങ്കില്‍ എങ്ങനെയാണ് അവര്‍ മെല്ലെയാണ് എന്ന് പറയാന്‍ സാധിക്കുക? അതിന്റെ പേരിലെങ്ങനെയാണ് അവരെ പിരിച്ചുവിടാന്‍ സാധിക്കുക’ എന്നും ജസ്റ്റിസ് ?നാ?ഗരത്‌ന ചോദിച്ചു.
മധ്യപ്രദേശ് ജുഡീഷ്യല്‍ സര്‍വീസില്‍ ചേര്‍ന്ന സിവില്‍ ജഡ്ജിമാരായ അദിതി കുമാര്‍ ശര്‍മ, സരിതാ ചൗധരി എന്നിവരുടെ കേസുകളായിരുന്നു ബെഞ്ച് പരിഗണിച്ചത്. മധ്യപ്രദേശ് ഹൈക്കോടതി ഇരുവരുടേയും പിരിച്ചുവിടല്‍ ഉത്തരവുകള്‍ റദ്ദാക്കാന്‍ വിസമ്മതിക്കുകയായിരുന്നു. 2023 -ലാണ് ഇവരെ പിരിച്ചുവിട്ടത്. ഇരുവരുടെയും പ്രകടനം മോശമായിരുന്നു എന്നും പെന്‍ഡിം?ഗ് കേസുകള്‍ ഒരുപാടുണ്ടായിരുന്നു എന്നും ആരോപിച്ചിരുന്നു.
എന്നാല്‍, തന്റെ ?ഗര്‍ഭം അലസിയതും സഹോദരന് കാന്‍സര്‍ സ്ഥിരീകരിച്ചതും തന്റെ മാനസികവും ശാരീരികവുമായ അവസ്ഥയെ ബാധിച്ചു എന്നും അദിതി കുമാര്‍ ശര്‍മ്മ അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം. കേസ് വീണ്ടും പരി?ഗണിക്കുന്നത് ഡിസംബര്‍ പന്ത്രണ്ടിനാണ്.

Related Articles

Back to top button