BREAKINGINTERNATIONAL

വിചാരണ കോടതിയില്‍ ഹാജരാകാന്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ വേണം; കോടതിയോട് അഭ്യര്‍ത്ഥിച്ച് കാമുകനെ കൊലപ്പെടുത്തിയ യുവതി

വിചാരണ വേളയില്‍ കോടതിയില്‍ ഹാജരാകുന്നതിന് മുമ്പ്, തനിക്ക് മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ വേണമെന്ന വിചിത്രമായ ആവശ്യവുമായി യുവതി. ഇവര്‍ കാമുകനെ സ്യൂട്ട്കേസിനുള്ളില്‍ പൂട്ടിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. തന്റെ മേക്കപ്പും മുടിയും പ്രൊഫഷണലുകളായ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെ കൊണ്ട് ചെയ്യാന്‍ അനുവദിക്കണം എന്നായിരുന്നു ഇവര്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചത്. ഫ്‌ലോറിഡയിലെ വിന്റര്‍ പാര്‍ക്കില്‍ തന്റെ ജോര്‍ജ് ടോറസ് ജൂനിയര്‍ എന്ന വ്യക്തിയുടെ വിചിത്രമായ മരണത്തില്‍ നാലുവര്‍ഷം മുന്‍പ് അറസ്റ്റിലായ ഇയാളുടെ കാമുകി സാറാ ബൂണ്‍ ആണ് ബുധനാഴ്ച നടന്ന പ്രീ-ട്രയല്‍ ഹിയറിംഗില്‍ ഇത്തരത്തില്‍ ഒരു വിചിത്രമായ ആവശ്യം കോടതിയോട് അഭ്യര്‍ത്ഥിച്ചത്.
മദ്യപിച്ചതിന് ശേഷം ഒളിച്ചു കളിക്കുന്നതിനിടയിലാണ് ടോറസ് മരിച്ചത് എന്നാണ് സാറാ ബൂണ്‍ പോലീസിനോട് പറഞ്ഞത്. ടോറസിന്റെ മരണത്തില്‍ തനിക്ക് ഒരു പങ്കുമില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍ സാറയുടെ ഫോണ്‍ പരിശോധിച്ച പോലീസിന് സ്യൂട്ട്‌കേസിനുള്ളില്‍ പൂട്ടിയിട്ട ടോറസിനെ സാറ മര്‍ദ്ദിക്കുന്നതിന്റെയും തനിക്ക് ശ്വാസം കിട്ടുന്നില്ലെന്ന് ടോറസ് പറയുന്നതിന്റെയും ദൃശ്യങ്ങള്‍ കണ്ടെടുത്തു. ഒളിച്ചുകളിക്കിടയില്‍ മദ്യലഹരിയില്‍ താന്‍ ഉറങ്ങിപ്പോയെന്നും ഏകദേശം 30 മിനിറ്റുകള്‍ കഴിഞ്ഞാണ് താന്‍ ഉണര്‍ന്നത് എന്നുമാണ് പോലീസിന് സാറ നല്‍കിയ മൊഴിയില്‍ പറയുന്നതെന്ന് മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം സാറാ, ടോറസിനെ സ്യൂട്ട് കേസില്‍ പൂട്ടിയിടുമ്പോള്‍ ഇരുവരും ചിരിക്കുന്നത് വീഡിയോയില്‍ കാണാമെന്നും പോലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു.
താന്‍ കരുതിയത് ആ സമയം കൊണ്ട് ടോറസ് പുറത്തിറങ്ങിപ്പോയി കാണുമെന്നാണെന്നും ഇവര്‍ പറയുന്നു. അടുത്ത ദിവസവും ടോറസിനെ കാണാതെ വന്നപ്പോള്‍ താന്‍ നടത്തിയ തിരച്ചിലിലാണ് സ്യൂട്ട്‌കേസിനുള്ളില്‍ മരിച്ച നിലയില്‍ അദ്ദേഹത്തെ കണ്ടെത്തിയതെന്നും സാറ പോലീസിനോട് പറഞ്ഞു. എന്നാല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ടോറസിന്റെ കൊലപാതകത്തില്‍ കുറ്റക്കാരിയായി കണ്ടെത്തിയ സാറയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിചാരണ വേളയില്‍ തനിക്ക് സ്വന്തമായി മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ വേണമെന്ന സാറാ ബൂണിന്റെ ആവശ്യം കോടതി തള്ളി. അതേസമയം ടോറസിനെതിരെ നേരത്തെ ഗാര്‍ഹിക പീഡനത്തിന് കേസുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കോടതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല്‍ സാറയ്ക്ക് ജീവപര്യന്തം തടവ് ലഭിക്കാമെന്നും മിറര്‍ റിപ്പോര്‍ട്ടില്‍

Related Articles

Back to top button