BREAKING NEWSKERALALATEST

‘യുണിടാക്കിന് എല്ലാ സഹായവും ചെയ്യണം’; വനിതാ എന്‍ജിനീയര്‍ക്ക് ശിവശങ്കര്‍ നിര്‍ദേശം നല്‍കിയെന്ന് മൊഴി

തിരുവനന്തപുരം: ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ എം ശിവശങ്കറിനെതിരെ എഞ്ചിനീയറുടെ മൊഴി. യുണിടാക്കിന് എല്ലാ സഹായവും ചെയ്യാന്‍ എം ശിവശങ്കര്‍ പറഞ്ഞുവെന്നാണ് മൊഴി. വടക്കാഞ്ചേരി പദ്ധതിയുടെ ചുമതലയുള്ള വനിത എഞ്ചിനീയറാണ് വിജിലന്‍സിന് മൊഴി നല്‍കിയത്. പ്രധാന കരാര്‍ ഒപ്പിട്ട് രണ്ട് ദിവസത്തിന് ശേഷമാണ് ശിവശങ്കര്‍ ഫോണില്‍ വിളിച്ചത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള എല്ലാ സഹായവും ചെയ്യണമെന്ന് ശിവശങ്കര്‍ ആവശ്യപ്പെട്ടു. ശിവശങ്കര്‍ വിളിച്ചപ്പോഴാണ് യുണിടാക്കിനെ കുറിച്ച് അറിയുന്നതെന്നും എഞ്ചിനീയറുടെ മൊഴിയില്‍ പറയുന്നു.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് സ്വര്‍ണകടത്തുകേസിലെ പ്രതി സന്ദീപ് നായരുടെ സുഹൃത്ത് യദുവിനെയും വിജിലന്‍സ് ചോദ്യം ചെയ്തു. ഫ്‌ലാറ്റ് നിര്‍മ്മാണത്തിന്റെ കരാര്‍ ലഭിച്ച യുണിടാക്കിലെ ജീവനക്കാരനായിരുന്നു യദു. സന്ദീപ് വഴി സ്വപ്നയെ പരിചയപ്പെടാന്‍ സഹായിച്ചത് യദുവാണെന്ന് സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിരുന്നു. മാത്രമല്ല കരാര്‍ ലഭിക്കാനായി 60 ലക്ഷം രൂപ സന്ദീപിന് നല്‍കിയിലെന്നും മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയതത്.
സന്ദീപിന് ലഭിച്ച കമ്മീഷനില്‍ നിന്നും തനിക്കുള്ള വിഹിതം നല്‍കിയില്ലെന്നാണ് യദുവിന്റെ മൊഴിയെന്നാണ് സൂചന. പക്ഷെ കരാര്‍ ലഭിക്കാന്‍ കൈക്കൂലി നല്‍കിയെന്ന് യദുവും അന്വേഷണ സംഘത്തോട് പറഞ്ഞുവെന്നാണ് വിവരം. വടക്കാഞ്ചേരിയില്‍ നിര്‍മ്മാണം നടക്കുന്ന ഫ്‌ലാറ്റ് അന്വേഷണ സംഘം പരിശോധിക്കും. വടക്കാഞ്ചേരി നഗരസഭയിലെ ജീവനക്കാരെയും ചോദ്യം ചെയ്യും.

Related Articles

Back to top button