BREAKING NEWSNATIONAL

കോവിഷീല്‍ഡും കോവാക്‌സിനും അംഗീകരിക്കണം യൂറോപ്യന്‍ യൂണിയനോട് നിലപാട് കടുപ്പിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: കോവാക്‌സിനും കോവിഷീല്‍ഡും അംഗീകരിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് ഇന്ത്യ. ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന യൂറോപ്യന്‍ യൂണിയന്റെ വാക്‌സിന്‍ പാസ്‌പോര്‍ട്ട് നയത്തില്‍ കോവിഷീല്‍ഡും കോവാക്‌സിനും ഉള്‍പ്പെട്ടിരുന്നില്ല.
ഇത് ഈ വാക്‌സിനുകള്‍ സ്വീകരിച്ച ഇന്ത്യയില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യ ഔദ്യോഗികമായി വാക്‌സിനുകള്‍ അംഗീകരിക്കണമെന്ന ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്. ഇല്ലെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇന്ത്യയും സ്വീകരിക്കില്ലെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ വാക്‌സിനുകള്‍ അംഗീകരിച്ചാല്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കമെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. പര്‌സപരം സഹകരണത്തിന്റെ നയമാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
ഫൈസര്‍, മൊഡേണ, അസ്ട്രസെനകഓക്‌സ്ഫഡ്, ജോണ്‍സ് ആന്‍ഡ് ജോണ്‍സണ്‍ എന്നീ കോവിഡ് വാക്‌സിനുകള്‍ക്കാണ് യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം നല്‍കിയത്. അസ്ട്രാസെനകയുടെ ഇന്ത്യന്‍ പതിപ്പായ കോവിഷീല്‍ഡിനെ അവര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ച വാക്‌സന്‍ കുത്തിവെച്ചവര്‍ക്ക് മാത്രമേ വാക്‌സിനേഷന്‍ പാസ്‌പോര്‍ട്ട് നല്‍കുകയും അംഗരാജ്യങ്ങളില്‍ യാത്രയ്ക്കുള്ള അനുമതിയും നല്‍കൂവെന്നാണ് റിപ്പോര്‍ട്ട്.
‘കോവിന്‍ പോര്‍ട്ടല്‍ വഴി ലഭ്യമായ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിച്ചാല്‍ സമാനമായ ഇളവ് നല്‍കുന്നത് പരിഗണിക്കുമെന്ന് അറിയിച്ചു.. ഇത് അംഗീകരിച്ചാല്‍ യൂറോപ്യന്‍ യൂണിയന്റെ കോവിഡ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കി താരമെന്നും അറിയിച്ചിട്ടുണ്ട്’ കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Related Articles

Back to top button