BREAKING NEWSMOBILENATIONALTECH

വാട്ട്‌സ്ആപ്പില്‍ പ്രചരിക്കുന്ന ലൈംഗിക ദൃശ്യം നീക്കണം; ഫോണ്‍ നമ്പര്‍ നല്‍കണമെന്നു വാട്ട്‌സ്ആപ്പ്

ന്യൂഡല്‍ഹി: ഒരു ലൈംഗിക ദൃശ്യങ്ങള്‍ വാട്ട്‌സ്ആപ്പില്‍ പ്രചരിക്കുന്നതായി ആരോപിക്കപ്പെടുന്ന ഫോണ്‍ നമ്പറുകള്‍ നല്‍കിയില്ലെങ്കില്‍ അത് ആപ്പില്‍ നിന്ന് നീക്കം ചെയ്യാനോ തടയാനോ കഴിയില്ലെന്ന് വാട്ട്‌സ്ആപ്പ് വെള്ളിയാഴ്ച ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.
ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ബെഞ്ചിന് മുമ്പാകെ മെറ്റയ്ക്ക് കീഴിലുള്ള വാട്ട്‌സ്ആപ്പിനായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഹാജറായത്. ‘ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്ത എന്തെങ്കിലും കാര്യം ഞങ്ങള്‍ ചെയ്യുമെന്നാണ് കക്ഷികള്‍ പ്രതീക്ഷിക്കുന്നു. വീഡിയോ പ്രചരിപ്പിക്കുന്ന ഫോണ്‍ നമ്പറുകള്‍ നല്‍കുന്നതുവരെ ഞങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിയില്ലെന്നാണ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ റൂളുകള്‍ തന്നെ പറയുന്നത്’ കപില്‍ സിബല്‍ പറഞ്ഞു. ഫോണ്‍ നമ്പറുകള്‍ നല്‍കിയില്ലെങ്കില്‍ വീഡിയോ നീക്കം ചെയ്യാന്‍ കഴിയില്ലെന്നും വാട്ട്‌സ്ആപ്പ് വാദിച്ചു.
യുവതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആശിഷ് ദീക്ഷിത് ചില ഫോണ്‍ നമ്പറുകള്‍ വാട്‌സ്ആപ്പുമായി പങ്കുവയ്ക്കാം എന്ന് അറിയിച്ചു. എന്നാല്‍ വീഡിയോ നീക്കം ചെയ്യുന്നതിനുള്ള ഉത്തരവ് കോടതിയില്‍ നിന്ന് വരേണ്ടതെന്നും നമ്പരുകള്‍ കോടതിയില്‍ നല്‍കണമെന്നാണ് വാട്ട്‌സ്ആപ്പിന് വേണ്ടി ഹാജറായ കപില്‍ സിബല്‍ പറഞ്ഞത്.
വീഡിയോ ഉള്ള ചില വെബ് അഡ്രസുകള്‍ ഇപ്പോഴും ഉണ്ടെന്നും ദീക്ഷിത് കോടതിയെ അറിയിച്ചു. തങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്ന വീഡിയോ നീക്കം ചെയ്തതായി മെറ്റായും ട്വിറ്ററും കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ കംപ്ലയിന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം കോടതിയെ അറിയിച്ചു.
വാട്‌സ്ആപ്പിന് നടപടിയെടുക്കാന്‍ കഴിയുന്ന ഫോണ്‍ നമ്പറുകള്‍ നല്‍കാനും ഹൈക്കോടതി ഹര്‍ജിക്കാരനെ അനുവദിച്ചു. 2023 ഫെബ്രുവരി 8ന് കേസ് വീണ്ടും പരിഗണിക്കും.

Related Articles

Back to top button