BUSINESSBUSINESS NEWS

വിയറ്റ് ജെറ്റ് കൊച്ചിയിലേക്ക് സര്‍വീസാരംഭിക്കുന്നു

മുംബൈ: വിയറ്റ്നാമിലെ നിരക്ക് കുറഞ്ഞ വിമാനക്കമ്പനിയായ വിയറ്റ്ജെറ്റ്, വിയറ്റ്നാമിലെ ഹോ ചിമിന്‍ സിറ്റിയില്‍ നിന്ന് കൊച്ചിയിലേക്ക്നേരിട്ട് സര്‍വീസാരംഭിക്കുന്നു
ഓഗസ്റ്റ് 12 നാണ് തുടക്കം. തിങ്കള്‍, ബുധന്‍ ,വെള്ളി, ശനി ദിവസങ്ങളിലായി ആഴ്ചയില്‍ നാല് സര്‍വീസാണുണ്ടാവുക. കൊച്ചിയില്‍ നിന്ന് ഇന്ത്യന്‍ സമയം രാത്രി 11.30 ന് പുറപ്പെട്ട് പ്രാദേശികസമയം രാവിലെ 6.40 ന് ഹോചിമിന്‍ സിറ്റിയിലെത്തും. തിരിച്ച്ഹോചിമിന്‍ സിറ്റിയില്‍ നിന്ന് പ്രാദേശിക സമയം വൈകീട്ട് 7.20 ന്പുറപ്പെട്ട് ഇന്ത്യന്‍ സമയം രാത്രി 10.50 ന് കൊച്ചിയിലെത്തും.
ഡല്‍ഹി, മുംബൈ, അഹമ്മദാബാദ് നഗരങ്ങളിലക്ക് വിയറ്റ് ജെറ്റ് നിലവില്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇന്ത്യന്‍ സഞ്ചാരികളില്‍ നിന്നുള്ള പ്രതികരണം മികച്ചതായതിനാലാണ് കൂടുതല്‍ സര്‍വീസുകളാരംഭിക്കാന്‍ വിയറ്റ് ജെറ്റ്മുന്നോട്ടുവന്നിട്ടുള്ളത്.
കൂടുതല്‍ വിമാനങ്ങള്‍ എത്തുന്നുണ്ട്. ഈ മാസം ആറാമത് എ 330 യ്ക്ക് പുറമെ മൂന്ന് എ321 നിയോ എസി എഫ് എയര്‍ക്രാഫ്റ്റകളും എത്തിച്ചേരും.
ഇന്ധന ലാഭം, കുറഞ്ഞ കാര്‍ബണ്‍ എമിഷന്‍ എന്നിവ ഉറപ്പ് വരുത്തുന്ന എയര്‍ക്രാഫ്റ്റുകളാണിവ. പഴയ വിമാനങ്ങള്‍ക്ക് പകരം ഇവ സര്‍വീസുകളാരംഭിക്കുന്നതോടെ പ്രവ ര്‍ ത്തന ശേഷി വര്‍ധിക്കുകയുംചെലവ് കുറയുകയും ചെയ്യും. യാത്രക്കാ ര്‍ ക്ക് ഇത് താങ്ങാനാവുന്ന ടിക്കറ്റ്നിരക്കി സുഖകരമായ യാത്ര ഉറപ്പാക്കുന്നു.
വിയറ്റ്നാമിലെ ഹാനോയിയില്‍ നിന്ന് ജപ്പാനിലെ ഹിരോഷിമയിലേക്കും ഹോ ചിമിന്‍ സിറ്റിയില്‍ നിന്ന് ഇന്തോനേഷ്യയിലെ
ജക്കാര്‍ത്തയിലേക്കും വിയറ്റ് ജെറ്റ് സര്‍വീസ് തുടങ്ങുന്നു. ഹാനോയ്- ഹിരോഷിമ സര്‍വീസ് ജൂലൈ 19നും ഹോചിമിന്‍ സിറ്റി – ജക്കാര്‍ത്ത സര്‍വീസ് ആഗസ്റ്റ് 5നും തുടങ്ങും. ഹാനോയ്- ഹിരോഷിമ സര്‍വീസ് ബുധനാഴ്ചയും ഞായറാഴ്ചയുമായി ആഴ്ചയില്‍ രണ്ട് ദിവസവും ഹോപിമിന്‍ സിറ്റി-ജക്കാര്‍ത്ത സര്‍വീസ്? ദിവസേനയുമാണ്.
പുത്തന്‍ എയര്‍ ബസ് 330, എയര്‍ ബസ് 321 എയര്‍ക്രാഫ്റ്റുകളുമായി സര്‍വീസ് നടത്തുന്ന വിയറ്റ് ജെറ്റ്, കുറഞ്ഞ നിരക്കില്‍ വിമാന യാത്ര ലഭ്യമാക്കുന്ന ബജറ്റ് എയര്‍ലൈനുകളുടെ മുന്‍പന്തിയില്‍ സ്ഥാനം പിടിക്കുകയാണ്.
ഓസ്ട്രേലിയ, ജപ്പാന്‍,, കൊറിയ, തായ് വാന്‍ . മലേഷ്യ , സിങ്കപ്പൂര്‍, കസാഖിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും സര്‍വീസ് നടത്തുന്ന വിയറ്റ്ജെറ്റ് അഞ്ച് ഭൂഖണ്ഡങ്ങളിലേക്കും സര്‍വീസ് വ്യാപിപ്പിക്കുകയാണ്. ഇതിനായി 210 മുതല്‍ 250 പേര്‍ക്കുവരെ സീറ്റിങ് കപ്പാസിറ്റിയുള്ളഎയര്‍ബസ് 330 അടക്കമുള്ള വിമാനങ്ങള്‍ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്.

Related Articles

Back to top button