തിരുവനന്തപുരം: നഗരസഭയുടെ നേത്യത്വത്തിൽ ശ്രീവരാഹത്ത് പ്രവർത്തിക്കുന്ന സർക്കാർ ഹോമിയോ ആശുപത്രിയുടെ പ്രവർത്തനം എത്രയും വേഗം നവീകരിച്ച കെട്ടിടത്തിലേക്ക് മാറ്റിയ ശേഷം ഒരു മാസത്തിനകം രേഖാമൂലം അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
നഗരസഭാ സെക്രട്ടറിക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവ് നൽകിയത്.
ഹോമിയോ ആശുപത്രിയുടെ പ്രവർത്തനം താത്കാലികമായി മറ്റൊരു കെട്ടിടത്തിൽ തുടരുന്നതായി നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. കെട്ടിടത്തിന്റെ നവീകരണം പൂർത്തിയായിട്ടുണ്ട്. 15 ദിവസത്തിനകം ആശുപത്രിയുടെ പ്രവർത്തനം നവീകരിച്ച കെട്ടിടത്തിലേക്ക് മാറ്റുമെന്ന് നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിലാണ് നടപടി.