BREAKING NEWSWORLD

കുടിയേറ്റക്കാരന്‍, പോരാത്തതിന് ക്യാന്‍സര്‍ രോഗി; ഭാഗ്യം കടാക്ഷിച്ചപ്പോള്‍ ലഭിച്ചത് 3000 കോടിക്കും മേലെ

ജനങ്ങളുടെ ആരോഗ്യ സംരക്ഷണം അതാത് രാജ്യത്തെ ഭരണകൂടത്തിന്റെ ഉത്തരവാദിത്വമായിരിക്കെ ലോകമെങ്ങുമുള്ള പ്രധാനപ്പെട്ട എല്ലാ രാജ്യങ്ങളിലും മെഡിക്കല്‍ സംവിധാനങ്ങള്‍ സ്വകാര്യമേഖലയുടെ പിടിയിലാണ്. അതിനാല്‍ തന്നെ ഓരോ തവണ ഹോസ്പിറ്റല്‍ കയറി ഇറങ്ങുമ്പോഴും രോഗിയുടെ കീശ കാലിയാകും. മെഡിക്കല്‍ ടൂറിസം ശക്തിപ്രാപിച്ചതോടെ ചികിത്സാ ചെലവ് സാധാരണക്കാരന് താങ്ങാവുന്നതിലും മുകളിലാണ്. ഒരു ക്യാന്‍സര്‍ രോഗിയെ സംബന്ധിച്ചാണെങ്കില്‍ ചെലവ് താങ്ങാന്‍ കഴിയുന്നതിലും മുകളിലായിരിക്കും. പലപ്പോഴും സന്നദ്ധ സംഘടനകളോ സര്‍ക്കാര്‍ പദ്ധതികളുടെയോ സഹായത്തോടെ മാത്രമായിരിക്കും അത്തരം രോഗികളുടെ ചികിത്സകള്‍ സാധ്യമാവുക. ലാവോസില്‍ നിന്നുള്ള 46 കാരനായ ചെങ് സെയ്ഫാന്‍ കുറച്ചേറെ കാലമായി ക്യാന്‍സറുമായി പോരാട്ടത്തിലാണ്. സാമ്പത്തിക ഭദ്രത തകര്‍ന്ന് ചികിത്സാ ചെലവുകള്‍ക്ക് എങ്ങനെ പണം കണ്ടെത്തണമെന്ന ആശങ്കയിലിരിക്കുമ്പോഴാണ് ചെങിനെ തന്നെ സ്തബ്ദമാക്കിയ വിജയം നേടിയത്.
അദ്ദേഹത്തിന് 1.3 ബില്യണ്‍ ഡോളര്‍ (1,08,47,72,00,000 രൂപ) വിലമതിക്കുന്ന പവര്‍ബോള്‍ ജാക്ക്‌പോട്ട് ലഭിച്ചു. പവര്‍ബോളിന്റെ ചരിത്രത്തിലെ നാലാമത്തെ വലിയ ജാക്ക്പോട്ടാണ് ചെങിന് ലഭിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഒറിഗോണിലെ പോര്‍ട്ട്ലാന്‍ഡില്‍ ഏപ്രില്‍ 7-ന് നറുക്കെടുത്ത ടിക്കറ്റ് ചെങ് സെയ്ഫാനായിരുന്നു വാങ്ങിയതെന്ന് പവര്‍ബോള്‍ ജാക്ക്പോട്ട് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ലഭിക്കുന്ന പണം ചികിത്സയ്ക്ക് ഉപയോഗിക്കാനാണ് ചെങിന്റെ തീരുമാനം. നികുതിയും കഴിച്ച് അദ്ദേഹത്തിന് 422 മില്യണ്‍ ഡോളര്‍ (35,22,13,86,000) ലഭിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തന്റെ ഭാര്യയ്ക്കും സുഹൃത്തിനും തുല്യമായ തുക വിഭജിച്ച് നല്‍ക്കാന്‍ അദ്ദേഹത്തിന് ഉദ്ദേമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ‘ഇപ്പോള്‍ എനിക്ക് എന്റെ കുടുംബത്തെ അനുഗ്രഹിക്കാം, എനിക്കായി ഒരു നല്ല ഡോക്ടറെ നിയമിക്കാം.’ ചെങ് ബിബിസിയോട് പറഞ്ഞു.
കഴിഞ്ഞ എട്ട് വര്‍ഷമായി ചെങ് കീമോതെറാപ്പിക്ക് വിധേയനായിരുന്നു. ലാവോസില്‍ ജനിച്ച ചെങ് 1987-ല്‍ തായ്ലന്‍ഡിലേക്ക് നീങ്ങി. പിന്നീട് 1994-ല്‍ അമേരിക്കയിലേക്ക് കുടിയേറി. യുഎസിലും സാമ്പത്തികമായി വളരെ മോശം നിലയിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. ഏറെ പ്രയാസങ്ങള്‍ക്കിടയിലും താന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചിരുന്നെന്ന അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ലഭിച്ച പണം ഉപയോഗിച്ച് തന്റെ സ്വപ്നഭവനം വാങ്ങാനുള്ള പദ്ധതികളെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. അതേസമയം പവര്‍ബോള്‍ ഗെയിം കളിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ 7 ന്റെ നറുക്കെടുപ്പിനായി ഭാര്യയും സുഹൃത്തും ചേര്‍ന്ന് ചെങിന് വേണ്ടി 20-ലധികം പവര്‍ബോള്‍ ടിക്കറ്റുകള്‍ വാങ്ങിയതായി അദ്ദേഹം പറഞ്ഞു. ഒറിഗണ്‍ ലോട്ടറി പ്രകാരം പോര്‍ട്ട്ലാന്‍ഡിലെ ഒരു പ്ലെയ്ഡ് പാന്‍ട്രി കണ്‍വീനിയന്‍സ് ഷോപ്പില്‍ നിന്നാണ് വിജയിച്ച ടിക്കറ്റ് വാങ്ങിയത്. പവര്‍ബോള്‍ ടിക്കറ്റുകള്‍ യുഎസിലെ ഏറ്റവും വിലകുറഞ്ഞ ചൂതാട്ടങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.

Related Articles

Back to top button