BREAKING NEWSLATESTNEWSPOLITICS

’15 വയസുവരെ ആര്‍.എസ്.എസ് ശാഖയില്‍ പോയിട്ടുണ്ട്’: സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള

തിരുവനന്തപുരം: നേതാക്കളുടെ ആര്‍.എസ്.എസ് ബന്ധത്തെച്ചൊല്ലി കോണ്‍ഗ്രസ് – സി.പി.എം തര്‍ക്കം. ഇതിനിടെ താന്‍ ആര്‍.എസ്.എസുകാരനായിരുന്നെന്ന വീക്ഷണം ലേഖനത്തിന് മറുപടിയുമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള രംഗത്തെത്തി. 15 വയസുവരെ ആര്‍എസ്എസ് ശാഖയില്‍ പോയിരുന്നുവെന്നാണ് എസ്.രാമചന്ദ്രന്‍പിള്ള വ്യക്തമാക്കിയിരിക്കുന്നത്.15 വയസുവരെ ആര്‍എസ്എസ് ശാഖയില്‍ പോയിരുന്നെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായത് 18 ാം വയസിലാണെന്നും എസ്.ആര്‍.പി വ്യക്തമാക്കി ഇപ്പോള്‍ ഇത് ചര്‍ച്ചയാക്കുന്നത് അനാവശ്യ വിവാദമുണ്ടാക്കി കോവിഡ് പ്രതിരോധത്തില്‍ നിന്നും ശ്രദ്ധതിരിക്കാനാണെന്നും എസ്.ആര്‍.പി പറഞ്ഞു.

ശാഖയില്‍ പോയിരുന്നു എന്നു പറയുന്നതില്‍ സന്തോഷമെയുള്ളൂ. പിന്നീട് ആര്‍എസ്എസ് നയ സമീപനങ്ങള്‍ മനസിലാക്കി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമെടുക്കുകയായിരുന്നു. ദൈവവിശ്വാസം ഉപേക്ഷിക്കുകയും പതിനെട്ടാമെത്തെ വയസില്‍ലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം എടുത്തതെന്നും എസ്.ആര്‍.പി വ്യക്തമാക്കി.

അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോണ്‍ഗ്രസിലെ സര്‍സംഘചാലകെന്ന വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. ആര്‍എസ്എസുകാരേക്കാള്‍ അവരുടെ കുപ്പായമണിയുന്നത് ചെന്നിത്തലയാണ്. ചെന്നിത്തലയുടെ പിതാവ് ആര്‍എസ്എസ് അനുഭാവിയാണെന്നും കോടിയേരി ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ ആരോപിച്ചു. എന്നാല്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്.ആര്‍.പി ആര്‍.എസ്.എസുകാരനാണെന്ന യാഥധാര്‍ഥ്യം മറച്ചുവച്ചാണ് ദേശാഭിമാനി ചാരിത്ര പ്രസംഗം നടത്തുന്നതെന്ന് വീക്ഷണം തിരിച്ചടിച്ചു. കായംകുളം പുളിക്കണക്ക് ആര്‍എസ്എസ് ശാഖയിലെ ശിക്ഷകായിരുന്നു എസ്ആര്‍പിയെന്ന ജന്മഭൂമിലേഖനത്തെ ഉദ്ധരിച്ച് വീക്ഷണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Related Articles

Back to top button