BREAKING NEWSKERALA

ഭീഷണിപ്പെടുത്തി പീഢനം; സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ മുന്‍ഡ്രൈവര്‍ക്കെതിരേ യുവതിയുടെ പരാതി

പത്തനംതിട്ട: പത്തനംതിട്ടയില്‍ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി പരാതി. അടൂര്‍ പഴകുളം സ്വദേശി അബ്ദുള്‍ റഹ്മാനെതിരെയാണ് പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ബന്ധുവായ യുവതിയെ ബലാത്സംഗം ചെയ്തു ദൃശ്യങ്ങള്‍ പകര്‍ത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതിയില്‍ പറയുന്നു.
പൊലീസ് കേസില്‍ അകപ്പെട്ട് ജയിലിലായ ഭര്‍ത്താവിനെ ജ്യാമത്തിലിറക്കാം എന്ന് തെറ്റിദ്ധരിപ്പിച്ച് പണം കവരുകയും പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. സിപിഎം ജില്ലാ സെക്രട്ടറിയുടെ മുന്‍ഡ്രൈവറും പാര്‍ട്ടി പ്രവര്‍ത്തകനുമായിരുന്ന അടൂര്‍ സ്വദേശിക്കെതിരെ ബന്ധുവും പാര്‍ട്ടി അംഗവുമായ യുവതി കഴിഞ്ഞ വ്യാഴാഴ്ചയാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. ഒരു വര്‍ഷം മുന്‍പ് ഭര്‍ത്താവിനെ കാണാന്‍ കൊട്ടാരക്കര സബ്ജയിലില്‍ എത്തിയ യുവതിയെ തെറ്റിദ്ധരിപ്പിച്ച് ഹോട്ടലിലെത്തിച്ച ശേഷം പ്രതി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി പീഡനം തുടരുകയുമായിരുന്നു.
പിന്നീട് പലതവണയായി ഭീഷണിപ്പെടുത്തി പണം വാങ്ങുകയും ചെയ്തു. ഭര്‍ത്താവിന്റെ കേസ് നടത്തിപ്പിനായി വായ്പയെടുത്ത അഞ്ചു ലക്ഷം രൂപ പ്രതിയെ ഏല്‍പ്പിച്ചിരുന്നതായും ഇയാള്‍ ഈ തുക ചില നേതാക്കള്‍ക്ക് കൈമാറിയതായും പരാതിയിലുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടി നേതൃത്വത്തിനിടക്കം പരാതി നല്‍കിയിട്ടും പ്രതിയെ സംരക്ഷിക്കുന്ന നിലപടാണുണ്ടായതെന്നും ഇതോടെയാണ് പൊലീസിനെ സമീപിച്ചതെന്നും യുവതി പറഞ്ഞു.
പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതി വനിതാ പൊലീസ് സ്റ്റേഷനിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സിപിഎം പ്രവര്‍ത്തകനായ പ്രതിക്കും ഭാര്യക്കുമെതിരെ കേസെടുത്തതിന് പിന്നാലെ ഇവര്‍ ഒളിലാണ്. അതേസമയം പാര്‍ട്ടി നേതൃത്വത്തിന് യുവതി പരാതി നല്‍കിയിട്ടില്ലെന്നും വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ പ്രതിയെയും പരാതിക്കാരിയെയും പുറത്താക്കിയിരുന്നതായും സിപിഎം നേതാക്കള്‍ പറഞ്ഞു.

Related Articles

Back to top button