BREAKING NEWSKERALALATEST

ഫേസ്ബുക്ക് ഉപയോഗത്തെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു; രേഷ്മ ഗര്‍ഭിണിയാണെന്ന് അറിയില്ലായിരുന്നെന്നും ഭര്‍ത്താവ്

കൊല്ലം: രേഷ്മ ഗര്‍ഭിണിയാണെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്ന് ഭര്‍ത്താവ് വിഷ്ണു. അവള്‍ പ്രസവിച്ച കുഞ്ഞിനെയാണ് ഉപേക്ഷിച്ചതെന്നും തനിക്ക് അറിയില്ലായിരുന്നുവെന്ന് വിഷ്ണു പറഞ്ഞു. കല്ലുവാതുക്കലില്‍ കരിയിലക്കൂനയില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ അറസ്റ്റിലായ രേഷ്മയുടെ ഭര്‍ത്താവാണ് വിഷ്ണു.
രേഷ്മ ഗര്‍ഭിണിയായ വിവരമോ, പ്രസവിച്ചതോ സംബന്ധിച്ച് യാതൊരു അറിവും തനിക്ക് ഉണ്ടായിരുന്നില്ലെന്നാണ് വിഷ്ണു പറയുന്നത്. രേഷ്മ മണിക്കൂറുകളോളം ഫേസ്ബുക്കില്‍ ചെലവിടുന്നതിന്റെ പേരില്‍ തങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നെന്നും വിഷ്ണു പറയുന്നു.
‘ഒരു ദിവസം ആ ഫോണ്‍ ചോദിച്ചിട്ട് തന്നില്ല. അതിന്റെ പേരില്‍ ഫോണ്‍ താന്‍ എറിഞ്ഞുടയ്ക്കുകയും ചെയ്തിരുന്നു. അതിനുശേഷം രേഷ്മ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ക്രിയേറ്റ് ചെയ്തത് അറിയില്ല’ വിഷ്ണു പറഞ്ഞു. ഇത്രയും കാലം തന്നെ പൊട്ടനാക്കിയ രേഷ്മയെ ഇനി തനിക്ക് വേണ്ടെന്നാണ് വിഷ്ണുവിന്റെ നിലപാട്.
അതേസമയം കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ രേഷ്മ കുറ്റം സമ്മതിച്ചെങ്കിലും ഇനിയും വ്യക്തത വരാനുണ്ടെന്നാണ് പോലീസ് പറയുന്നത്. രേഷ്മ രണ്ട് ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്ന് കാമുകനുമായി സംസാരിച്ചിട്ടുണ്ടെന്ന് പറയുമ്പോഴും ഇതുവരെയും ഈ കാമുകനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലും ഇയാളെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ഫേസ്ബുക്കിന്റെ സഹായം തേടിയിരിക്കുകയാണ് പോലീസ്.
രേഷ്മയുടെ ഫേസ്ബുക്ക് അക്കൗണ്ട് ആര്യ പരിശോധിക്കാറുണ്ടായിരുന്നുവെന്നും ആത്മഹത്യ ചെയ്ത ആര്യയുടെ ഭര്‍ത്താവ് രഞ്ജിത്ത് പറഞ്ഞു. ആണ്‍സുഹൃത്തുമായി രേഷ്മ ചാറ്റ് ചെയ്യുന്നത് ആര്യ പരിശോധിക്കാറുണ്ടായിരുന്നുവെന്നാണ് രഞ്ജിത്ത് പറയുന്നു.

Related Articles

Back to top button