BOLLYWOODBREAKING NEWSENTERTAINMENT

‘സെക്‌സില്‍ താത്പര്യം ഉണ്ടെന്ന് പറയുന്ന പെണ്ണ് സെക്‌സ് റാക്കറ്റ് നടത്തുന്നവള്‍’; മുകേഷ് ഖന്നയുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഇടപെട്ട് വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ബോളിവുഡ് നടന്‍ മുകേഷ് ഖന്നയ്‌ക്കെതിരെ എഫ്‌ഐആര്‍ ഇടാന്‍ ഉത്തരവിട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍. സെക്‌സില്‍ താത്പര്യം ഉണ്ടെന്ന് പറയുന്ന പെണ്ണ് സെക്‌സ് റാക്കറ്റ് നടത്തുന്നവള്‍ ആണെന്നായിരുന്നു മുകേഷ് ഖന്നയുടെ വിവാദ പരാമര്‍ശം. ഇതിലാണ് വനിതാ കമ്മീഷന്‍ ഇടപെട്ടത്.
പ്രസ്താവന വിവാദത്തിലായതിനു ശേഷം അതിനെ ന്യായീകരിച്ച് മുകേഷ് ഖന്ന രംഗത്തെത്തിയിരുന്നു. ‘എനിക്കും പെണ്‍കുട്ടികളില്‍ നിന്ന് സന്ദേശങ്ങള്‍ വരാറുണ്ട്. എന്നോട് ചാറ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന അവര്‍ നഗ്‌ന ചിത്രങ്ങളും ആവശ്യപ്പെടാറുണ്ട്. അത് ശരിക്കും പെണ്ണാണോ ആണാണോ എന്ന് നമുക്കറിയില്ല. എനിക്കും മെസേജുകള്‍ വരാറുണ്ട്. ഞാന്‍ അവര്‍ക്ക് മറുപടി നല്‍കാറുമില്ല.’ മുകേഷ് ഖന്ന പറഞ്ഞു.
തന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ മുകേഷ് ഖന്ന നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ‘തനിക്ക് സെക്‌സ് ചെയ്യണമെന്ന് ഒരു പെണ്‍കുട്ടി ഒരു ആണ്‍കുട്ടിയോട് പറയുകയാണെങ്കില്‍ അവളൊരു പെണ്ണല്ല. അവള്‍ സെക്‌സ് റാക്കറ്റ് നടത്തുകയാണ്. കാരണം, പരിഷ്‌കൃത സമൂഹത്തിലെ ഒരു മാന്യതയുള്ള പെണ്‍കുട്ടി ഇങ്ങനെയുള്ള കാര്യങ്ങള്‍ പറയില്ല.’ മുകേഷ് ഖന്ന പറഞ്ഞു.
മുന്‍പും മുകേഷ് ഖന്ന സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ലൈംഗികാതിക്രമം പോലുള്ള സംഭവങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം സ്ത്രീകള്‍ക്കാണെന്നും വീട് പരിപാലിക്കുകയാണ് അവരുടെ ജോലിയെന്നും മുകേഷ് ഖന്ന പറയുന്നു. ഒരു പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുകേഷ് ഖന്നയുടെ പരാമര്‍ശം.
സ്ത്രീകള്‍ ജോലിക്ക് പോയി തുടങ്ങിയതോടെയാണ് ‘മീടൂ’ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. സ്ത്രീകളുടെ ജോലി വീട് പരിപാലിക്കുക എന്നതാണ്. സ്ത്രീകള്‍ പുറത്തിറങ്ങി ജോലി ചെയ്ത് തുടങ്ങിയതോടെ പ്രശ്‌നങ്ങള്‍ തുടങ്ങി. നിലവില്‍ പുരുഷനൊപ്പം നടക്കുന്നതിനെക്കുറിച്ചാണ് സ്ത്രീകള്‍ സംസാരിക്കുന്നതെന്നും മുകേഷ് ഖന്ന പറഞ്ഞിരുന്നു.
ശക്തിമാന്‍ എന്ന എക്കാലത്തെയും ഹിറ്റ് പരമ്പരയിലൂടെ ഇന്ത്യയാകെ ആരാധകരുടെ വ്യക്തിയാണ് മുകേഷ് ഖന്ന. നേരത്തെ ബോളിവുഡ് താരം സോനാക്ഷി സിന്‍ഹയ്‌ക്കെതിരെ ഖന്ന നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു. ഹിന്ദുപുരാണമായ രാമായണത്തെ കുറിച്ച് സോനാക്ഷി സിന്‍ഹയ്ക്ക് ഒന്നും അറിയില്ലെന്നായിരുന്നു മുകേഷ് ഖന്നയുടെ പ്രസ്താവന.

Related Articles

Back to top button