BREAKING NEWSKERALA

‘കോണ്‍ഗ്രസ് ഒരു കുടുംബത്തിന് വേണ്ടി പണിയെടുക്കുന്നു, ബിജെപി രാജ്യത്തിനായി പ്രവര്‍ത്തിക്കുന്നു’: അനില്‍ ആന്റണി

ന്യൂഡല്‍ഹി: ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി. കോണ്‍ഗ്രസ് ഒരു കുടുബത്തിന് വേണ്ടി പണിയെടുക്കുന്നു എന്നായിരുന്നു അനില്‍ ആന്റണിയുടെ വിമര്‍ശനം. എന്നാല്‍, ബിജെപി രാജ്യത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇന്ത്യയെ ഉന്നതങ്ങളിലേക്ക് നയിക്കാനുള്ള കാഴ്ചപ്പാടാണ് മോദിക്കുള്ളതെന്നും അനില്‍ ആന്റണി പറഞ്ഞു.
അച്ഛന്‍ എകെ ആന്റണിയോടാണ് തനിക്ക് ഏറ്റവും സ്‌നേഹവും ബഹുമാനവുമെന്ന് അനില്‍ ആന്റണി. ബിജെപി ആസ്ഥാനത്ത് പാര്‍ട്ടി അംഗത്വം സ്വീകരിച്ച ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വീട്ടില്‍ ഞങ്ങള്‍ നാല് പേരാണ്. അച്ഛന്‍, അമ്മ, സഹോദരന്‍, ഞാന്‍. നാല് പേരും വ്യത്യസ്തരായ ആളുകളാണ്. അച്ഛനോടാണ് എനിക്ക് ഏറ്റവും ഇഷ്ടവും ബഹുമാനവും. ഇത് വ്യക്തിത്വത്തെ കുറിച്ചുള്ള പ്രശ്‌നമല്ല. ആശയപരമായ വ്യത്യാസമാണ്. ശരിയായ തീരുമാനമാണ് എടുത്തതെന്ന് ഞാന്‍ വിശ്വസിക്കുന്നത്. അച്ഛനോടുള്ള സ്‌നേഹത്തിലും ബഹുമാനത്തിനും ഒരു കുറവുമുണ്ടാവില്ല. അത് പഴയത് പോലെ തുടരുമെന്നും അനില്‍ പറഞ്ഞു.

‘ധര്‍മ്മത്തെ രക്ഷിച്ചാല്‍ ധര്‍മ്മം നമ്മെ കാത്ത് രക്ഷിക്കും’ എന്ന സംസ്‌കൃത ശ്ലോകം ഉദ്ധരിച്ചായിരുന്നു അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനം. കോണ്‍ഗ്രസ് നേതാക്കള്‍ ഒരു കുടുംബത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍ താന്‍ രാജ്യത്തിനായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു അനിലിന്റെ വിശദീകരണം. പിതാവിനോടുള്ള സ്‌നേഹവും ബഹുമാനവും അതുപോലെ നിലനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് വ്യക്തിത്വത്തെ കുറിച്ചുള്ള പ്രശ്‌നമല്ല. ആശയപരമായ വ്യത്യാസമാണ്. ശരിയായ തീരുമാനമാണ് എടുത്തതെന്ന് ഞാന്‍ വിശ്വസിക്കുന്നതെന്നും അനില്‍ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.
ബിബിസി ഡോക്യുമെന്ററി വിവാദത്തെ തുടര്‍ന്നാണ് അനില്‍ ആന്റണി കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞത്. കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറായിരുന്നു അനില്‍ ആന്റണി. ബിബിസിയുടെ നടപടി ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും മുന്‍വിധിയുടെ ചരിത്രമുള്ള ചാനലാണ് ബിബിസിയെന്നും, ഇറാക്ക് യുദ്ധത്തിന്റെ തലച്ചോറായിരുന്നു മുന്‍ യു കെ വിദേശകാര്യസെക്രട്ടറി ജാക് സ്‌ട്രോയെന്നും അനില്‍ ആന്റണി ട്വീറ്റ് ചെയ്തിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമുന്നയിച്ച കോണ്‍ഗ്രസ് നേതൃത്വത്തിന് ഇത് തിരിച്ചടിയായിരുന്നു.

Related Articles

Back to top button