BREAKING NEWSKERALALATESTNEWS

ഓണ്‍ലൈന്‍ തട്ടിപ്പ് : തിരുവനന്തപുരം സ്വദേശിക്ക് നഷ്ടമായത് മൂന്നരക്കോടി രൂപ

തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പില്‍ തിരുവനന്തപുരം സ്വദേശിക്ക് നഷ്ടമായത് മൂന്നരക്കോടി രൂപ. ഉള്ളൂര്‍ സ്വദേശിയായ ഓണ്‍ലൈന്‍ വ്യാപാരിക്കാണ് കോടികള്‍ നഷ്ടമായത്. സംഭവത്തില്‍ സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
വലിയ ലാഭം വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാര്‍ ഉള്ളൂര്‍ സ്വദേശിയായ ഓണ്‍ലൈന്‍ വ്യാപാരിയെ കഴിഞ്ഞ മാര്‍ച്ചില്‍ വാട്‌സാപ് വഴി സമീപിച്ചത്.

വാട്‌സാപ് ഗ്രൂപ്പില്‍ 15,000 രൂപയാണ് ആദ്യം നിക്ഷേപിച്ചത്. നാലിരട്ടി ലാഭം ലഭിച്ചതോടെ പിന്നീട് രണ്ടാഴ്ചയ്ക്കകം വന്‍ തുകകള്‍ അക്കൗണ്ടില്‍നിന്ന് കൈമാറി. 1.25 കോടി വരെ ഒരുമിച്ച് കൈമാറിയിട്ടുണ്ട്. വലിയ തുക ലാഭവിഹിതം എത്തിയതായി സന്ദേശവും കിട്ടി. കഴിഞ്ഞ ദിവസം പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോഴാണ് തട്ടിപ്പിന് ഇരയായതായി വ്യക്തമായത്. തുടര്‍ന്ന് സൈബര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘങ്ങളാണ് തട്ടിപ്പിന് നേതൃത്വം നല്‍കുന്നതെന്നാണ് പൊലീസ് നിഗമനം.കഴിഞ്ഞ ദിവസവും തിരുവനന്തപുരം നഗരത്തില്‍ ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ മറവില്‍ തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.1.9 കോടി രൂപയാണ് നഷ്ടമായത്.പാങ്ങപ്പാറയില്‍ താമസിക്കുന്ന കന്യാകുമാരി സ്വദേശിയുടെ 1.44 കോടി രൂപയും ശ്രീകാര്യം സ്വദേശിയുടെ 17 ലക്ഷവും കല്ലാട്ടുമുക്ക് സ്വദേശിയുടെ 27 ലക്ഷവും അരുവിക്കര സ്വദേശിയുടെ രണ്ട് ലക്ഷം രൂപയും നഷ്ടമായിരുന്നു.

Related Articles

Back to top button